രഞ്‌ജിനിക്ക് മദ്യപാന ശീലമുണ്ടെന്ന് കേള്‍ക്കുന്നു
on Sunday, November 20, 2011
/
അനാവശ്യം കാണിച്ചാല്‍ അടി!
രഞ്‌ജിനി അങ്ങനെയാണ്. എന്തും മുഖത്തടിച്ചതു പോലെ പറഞ്ഞുകളയും. മനസ്സില്‍ ഒന്നുവച്ച് മറ്റൊന്നു പ്രവര്‍ത്തിക്കാനറിയില്ല രഞ്‌ജിനിക്ക്. അതുകൊണ്ടുതന്നെ പല ബിരുദങ്ങളും ചാലിച്ചുകിട്ടിയിട്ടുണ്ടവര്‍ക്ക്. അഹങ്കാരി, തന്റേടി...പക്ഷേ അതിനെല്ലാമപ്പുറം ജീവിതത്തെ മറയില്ലാതെ നോക്കിക്കാണാനുളള മനസ്സും മറയില്ലാത്ത പെരുമാറ്റവും, അടുത്തിടപഴകുന്നവര്‍ക്ക് രഞ്‌ജിനി ഹരിദാസെന്ന വ്യക്‌തിത്വത്തെ പ്രിയപ്പെട്ടവളാക്കിത്തീര്‍ക്കുകയും ചെയ്യും. രഞ്‌ജിനിയുമായി ചില നിമിഷങ്ങള്‍
അധികാരിപ്പെണ്ണുങ്ങള്‍ .
/
ഇന്ദിരാ ഗാന്ധി
അടിയന്തരവാസ്ഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ദിരാ ഗാന്ധി നന്നായി ഭരിച്ചു. നാല് തവണ പ്രധാനമന്ത്രിയായി. അതില്‍ മൂന്ന് വട്ടം (1966-'77) തുടര്‍ച്ചയായി. അവരുടെ രാഷ്ട്രീയത്തെ ആരൊക്കെ എങ്ങനെ വിലയിരുത്തിയാലും, ഒരു വനിതയ്ക്ക് കടുത്ത രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനാവുമെന്ന് ലോകത്തെ രണ്ടാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര തെളിയിച്ചു. ഒരു യുദ്ധം (1971-ലെ ഇന്ത്യാ-പാക് യുദ്ധം) നടത്തി ജയിച്ചു. പൊഖ്‌റാനില്‍ ആദ്യ അണുപരീക്ഷണം നടത്തി. ഹരിത വിപ്ലവവും ധവളവിപ്ലവവും യാഥാര്‍ഥ്യമാക്കി. റിച്ചഡ് നിക്‌സന്റെ വെറുപ്പ് കണ്ടില്ലെന്ന് നടിച്ച്് സോവിയറ്റ് യൂണിയനുമായി കൈകോര്‍ത്തു. ഏതു പുരുഷനും സാധ്യമാക്കുന്നത്ര, അല്ലെങ്കില്‍ അതിലും മികച്ച നേതൃപാടവം പ്രകടിപ്പിച്ചു. മരണത്തിലേക്ക് നയിച്ച ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും അടിയന്തരാവസ്ഥാ പ്രഖ്യാപനവും പോലും കടുത്ത തീരുമാനങ്ങളെടുക്കാനുള്ള ആര്‍ജവത്തിന്റെ പ്രകടനങ്ങളായി. ന
അധികാരം ആധികാരികമായി പ്രയോഗിക്കുന്ന വനിതകള്‍ ഭരണത്തിലേറുന്ന് അപൂര്‍വമാണ്. ലാറ്റിന്‍ അമേരിക്കയും യൂറോപ്പും ഇക്കാലം ഇത് സാധാരണമെന്ന് കാട്ടിത്തരുന്നു. അവിടെ വനിതകള്‍ ധാരണകളെ മാറ്റിവരച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പടിഞ്ഞാറിനെ പിടിച്ചുലക്കുമ്പോള്‍ കാര്‍ക്കശ്യത്തോടെയുള്ള തീരുമാനങ്ങളാല്‍ അതിനെ പ്രതിരോധിച്ച് മുന്നേറുന്ന രാജ്യങ്ങളുടെ അമരത്ത് വനിതകളാണ്. അര്‍ജന്റീനയില്‍ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നര്‍, ബ്രസീലില്‍ ദില്‍മ റൂസഫ്, ജര്‍മനിയില്‍ ആഞ്ജല മെര്‍ക്കല്‍....
ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന് 50 വയസ്സ്
/
ചെന്നൈ: 'അറ്റ്‌ലാന്റ'യ്ക്ക് ഇത് സുവര്‍ണജൂബിലിയാണ്. എല്ലാ അര്‍ഥത്തിലും ആദ്യത്തെ ഇന്ത്യന്‍ സ്‌കൂട്ടര്‍ എന്ന് വിശേഷിപ്പിക്കാവുന്ന 'അറ്റ്‌ലാന്റ' പുറത്തിറങ്ങിയിട്ട് 2011 ല്‍ 50 വയസ്സ് തികയുന്നു. തിരുവനന്തപുരത്തെ കൈമനത്ത് ചെറിയൊരു ഷെഡ്ഡില്‍ 1961 ല്‍ അറ്റ്‌ലാന്റ പിറവിയെടുത്തപ്പോള്‍ അത് മലയാളിയുടെ എന്‍ജിനീയറിങ് മികവിന്റെ തിലകച്ചാര്‍ത്തായിരുന്നു. വെസ്പയും ലാംബ്രട്ടയും പോലുള്ള വിദേശികള്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാഴുമ്പോഴാണ് ഞങ്ങള്‍ ' അറ്റ്‌ലാന്റ ' നിര്‍മിച്ചത്. ചെന്നൈയില്‍ മകന്‍ ഹരിയുടെ വീട്ടിലിരുന്ന് അ്‌ലാന്റയുടെ പഴയൊരു ബഌക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിക്കൊണ്ട് പി. എസ്.തങ്കപ്പന്‍ പറഞ്ഞു.
യേശുവിനു പോലും അമേരിക്കയെ സഹിക്കാന്‍ പറ്റാതായി.
on Saturday, November 19, 2011
/
താന്‍ ‘ആധുനിക കാലത്തിന്റെ യേശു‘ ആണെന്ന് വൈറ്റ് ഹൌസിന് നേരെ വെടിവയ്പ്പ് നടത്തിയ ഇരുപത്തിയൊന്നുകാരന്‍ ഓസ്‌കാര്‍ ഒര്‍ട്ടേഗ ഹെര്‍ണാണ്ടസ്. ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നിന്ന് പിടിയിലായ ഇയാളുടെ മേല്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
തന്നെ കാണാന്‍ യേശുവിനേപ്പോലെ ഇരിക്കുന്നത് യാദൃശ്ചികതയല്ല, ലോകത്ത് പലതും ചെയ്യാനാണ് ദൈവം തന്നെ അയച്ചിരിക്കുന്നത്. നിങ്ങള്‍ കാത്തിരുന്ന യേശുവാണ് താന്‍ എന്നും ഒര്‍ട്ടേഗ ഹെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ക്കുന്നു.
മൈദ വിഷമല്ല , അന്നജമാണ് അന്നജം !
/
പ്രകൃതിചികിത്സക്കാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ നല്ല മാര്‍ക്കറ്റും പ്രചാരണവും ലഭിച്ചു വരുന്നതായാണ് കാണുന്നത്. കുറേയായി അവര്‍ ഈ മണ്ണില്‍ വേരു പിടിപ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയായിരുന്നു. ഇപ്പോള്‍ ചാനലുകളും യൂട്യൂബ് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളും അവരുടെ സഹായത്തിനുണ്ട്. കുറെ മുന്‍പ് പെട്ടെന്ന് മെലിഞ്ഞ് ശോഷിച്ച ചിലരെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഒക്കെ കാണാമായിരുന്നു.
അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു
on Thursday, November 17, 2011
/
മകനെയോര്‍ത്തു സങ്കടപ്പെടണമോ അതോ അഭിമാനിക്കണമോ എന്ന് ആ അമ്മ ഒരു നിമിഷം സംശയിച്ചിട്ടുണ്ടാകാം. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസില്‍ എഴുപത്തിമൂന്നാം നമ്പര്‍ വീടിന്‍റെ ഗെയ്റ്റിനു മുന്നില്‍ നില്‍ക്കുമ്പോള്‍ തേങ്ങുന്ന മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു അമ്പത്തിമൂന്നുകാരി. അറേബ്യന്‍ നാടുകളില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയ മകന് സഖരോവ് പ്രൈസ്. അത് അറിയിക്കാനെത്തിയ മാധ്യമങ്ങളോട് കൈവീശിക്കാണിക്കാനല്ലാതെ മറ്റൊന്നും പറയാന്‍ കുറച്ചു നേരത്തേയ്ക്ക് അവര്‍ക്കായില്ല. കാരണം അതൊരു മരണാനന്തര ബഹുമതിയാണ്. യൂറോപ്യന്‍ പാര്‍ലമെന്‍റ് നല്‍കുന്ന ആ പുരസ്കാരം മകനു വേണ്ടി ഏറ്റുവാങ്ങാന്‍ സ്ട്രാസ്ബര്‍ഗിലേക്കു ഡിസംമ്പറില്‍ പോകും ഈ അമ്മ...
അഗ്നി'പരീക്ഷയും ജയിച്ച് മലയാളത്തിന്റ മിസൈല്‍ വനിത
/
അന്ന് കോളിളക്കത്തിന്‍റെ ക്ലൈമാക്സില്‍ സംഭവിച്ചതെന്ത്?
on Wednesday, November 16, 2011
/
PRO
മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍താരമെന്ന വിശേഷണത്തിന് അര്‍ഹനായ ജയന്‍ എങ്ങനെയാണ് മരിച്ചത്? ജയന്‍ അസ്തമിച്ച് 31 വര്‍ഷം കഴിഞ്ഞിട്ടും പലവിധ ആരോപണങ്ങളും വിവാദങ്ങളും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ചോദ്യമാണിത്. ജയന്‍റെ മരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പല പ്രമുഖ നടന്‍മാര്‍ക്കും ആ സംഭവത്തിന്‍റെ പേരില്‍ ആരോപണങ്ങളുടെ കൂരമ്പുകളേറ്റു.
PRO
യഥാര്‍ത്ഥത്തില്‍ ജയന്‍റെ മരണം ഒരു അപകടം തന്നെയായിരുന്നു. 1980 നവംബര്‍ 16 ഞായറാഴ്ച. മദ്രാസിലെ ഷോളവാരം. കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഹെലികോപ്ടര്‍ ഫൈറ്റ് വേണമെന്ന് ജയന്‍ തന്നെയാണ് നിര്‍ബന്ധം പിടിച്ചത്. റബ്ബര്‍ തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ചെറിയ ഒരു ഹെലികോപ്ടറാണ് ചിത്രീകരണത്തിനായി കൊണ്ടുവന്നത്.
ജയന് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ആഘോഷിക്കാന്‍ ഒരു 'രജിനികാന്ത്' ഉണ്ടായേന്നെ
/
നമ്മള്‍ മലയാളികള്‍ SP യെ (Santhosh Pandit ) വിക്കി പീടിയ(wikipedia) വരെ എത്തിച്ചു.
on Tuesday, November 15, 2011
Labels:
Fun,
Funny,
Funny News,
Jokes,
Kerala,
Kerla News,
Malayalam,
Malayalam News,
Mallu,
News
/
നമ്മള്‍ മലയാളികള്‍ SP യെ (Santhosh Pandit ) വിക്കി പീടിയ വരെ എത്തിച്ചു.
ഈ ലോകത്തിലെ ഏറ്റവും നല്ല റഫറന്‍സ് വെബ്സൈറ്റ് ആയ വിക്കി പീടിയ സന്തോഷ് പണ്ഡിറ്റ് ന്റെ പേജ് പബ്ലിഷ് ചെയ്തു.
ആദ്യം സബ്മിറ്റ് ചെയ്ത രണ്ടു നോമിനേഷനുകളും അവര്‍ ഡിലീറ്റ് ചെയ്തെങ്കിലും , അവസാനം അവരും ഈ മഹാനെ അംഗീകരിച്ചു .
ഇനി നമ്മള്‍ മലയാളികള്‍ എന്താ മൂന്ന് കൊമ്പുണ്ടോ?
അംഗീകരിക്കണം സഖാക്കളേ ..അംഗീകരിക്കണം.
എന്തിനു നമ്മള്‍ അവനില്‍ അസുയാലുവാകുന്നു .
സന്തോഷ് പണ്ഡിറ്റ് ന്റെ വിക്കി പീടിയ പേജ് താഴെ കാണുക
യേശുദാസിന്‍റെ താടി വീണ്ടും കറുത്തു, എങ്ങനെ?
/
പ്രായം എഴുപത് കടന്നാലും ഒരൊറ്റ മുടി പോലും വെളുക്കാതെ സൂക്ഷിച്ച യേശുദാസിനെയാണ് നമുക്ക് പരിചയം. പ്രായാധിക്യത്തില്‍ സ്വരമൊന്ന് ഇടറിയാലും മുടി കറുക്കരുതെന്ന് ദൃഢപ്രതിജ്ഞ എടുത്ത ആളാണ് യേശുദാസ്. ഭാര്യ പ്രഭയുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഇത്. എന്തായാലും താനിനി മുടി ഡൈ ചെയ്യാനില്ല എന്നാണ് യേശുദാസ് കുറച്ചുനാള്‍ മുമ്പ് പറഞ്ഞത്. അതിന് ശേഷം നരച്ച താടിയും മുടിയുമായി യേശുദാസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മലയാളിയുടെ രക്തത്തില്‍ കലര്‍ന്ന ഉന്മാദം
/
യേശുദാസ് തൈക്കാട് എസ്.എസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ എം.ജയചന്ദ്രന്റെ സംവിധാനത്തില്‍ 'മല്ലുസിങ്' എന്ന സിനിമക്കായി പാടുന്നു 'കാല്‍പാടു'കളുടെ ശബ്ദം ലോകം കാത്തിരുന്ന സംഗീതമായിരുന്നു. പനിപിടിച്ച ശരീരത്തില്‍ നിന്ന് ഇളം ചൂടുപോലുമേല്‍ക്കാതെ കാലത്തിനുമേല്‍ അരനൂറ്റാണ്ട് മുമ്പ് അതൊഴുകിയിറങ്ങി. അസംഖ്യം ഗാനമായി പല ഭാഷയില്‍ പിന്നെയത് പരന്നൊഴുകി, പല പല രാജ്യങ്ങളില്‍. ലോകം ആ സ്വര മാധുര്യത്തെ കെ.ജെ. യേശുദാസ് എന്നു വിളിച്ചു. മലയാളികള്‍ സ്വന്തം നാട്ടുകാരനെന്ന് അതില്‍ കൂട്ടി വിളിച്ചു. സംഗീതത്തിന് ശബ്ദം വിട്ടുകൊടുത്ത അമ്പതാമാണ്ടിലെ ഓര്‍മ ദിവസം വീണ്ടുമൊരു പാട്ടുമായി യേശുദാസ് തലസ്ഥാനത്തെത്തി. പാടാത്ത പാട്ടുകളുടെ പാട്ടുകാരന്‍ കൂടിയാണെന്ന് പാടിവെച്ച് മടങ്ങി.
പല്ലു വൃത്തിയാക്കൂ, ഹൃദയാഘാതമൊഴിവാക്കൂ
/
പല്ലു വൃത്തിയാക്കുന്നതും ഹൃദയാരോഗ്യവും തമ്മിലെന്താണ് ബന്ധം? ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വര്‍ഷം ഒരുതവണ ദന്തിസ്‌റ്റിനെക്കൊണ്ട് പല്ലു വൃത്തിയാക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് തായ്‌വാനിലെ വെറ്ററന്‍സ് ജനറല്‍ ഹോസ്‌പിറ്റലും സ്വീഡനിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
|
ഒരിക്കലും നടക്കാത്ത ചില കാര്യങ്ങള് ..!
/
1 കാമുകി കാമുകന് മൊബൈല് റീ ചാര്ജ് ചെയ്തു കൊടുക്കും...!
2 ഭാര്യ ഭര്ത്താവിനെ പുകഴ്ത്തി പറയും ...!
3 അറബികള് കേരളത്തിലേക്ക് ഡ്രൈവര് വിസയില് വരും ..!
4 . സ്ത്രീകള് സ്വര്ണ്ണം ഉപയോഗിക്കില്ല .. വെറുതെ കൊടുത്താല് പോലും അവര് വാങ്ങില്ല ..!!!
5 . നിരാശ കാമുകന് മ്മാരുടെ എണ്ണം കുറയും .. നിരാശ കാമുകി മാരുടെ എണ്ണം പെരുകും..!!
.
.
.
.
.
.
2 ഭാര്യ ഭര്ത്താവിനെ പുകഴ്ത്തി പറയും ...!
3 അറബികള് കേരളത്തിലേക്ക് ഡ്രൈവര് വിസയില് വരും ..!
4 . സ്ത്രീകള് സ്വര്ണ്ണം ഉപയോഗിക്കില്ല .. വെറുതെ കൊടുത്താല് പോലും അവര് വാങ്ങില്ല ..!!!
5 . നിരാശ കാമുകന് മ്മാരുടെ എണ്ണം കുറയും .. നിരാശ കാമുകി മാരുടെ എണ്ണം പെരുകും..!!
.
.
.
.
.
.
യേശുദാസിന്‍്റെ സംഗീത സപര്യക്ക് 50 വയസ്സ്
/
യേശുദാസിന്‍്റെ സംഗീത സപര്യക്ക് 50 വയസ്സ്
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍്റെ സംഗീത യാത്ര അന്‍പത് വര്‍ഷം പിന്നിടുന്നു. ആ ശബ്ദം കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്ന് പോകുന്നില്ല. ജനറേഷന്‍ ഗ്യാപ്പോ പ്രായഭേദമോ ഇല്ലാതെ ആബാല വൃദ്ധം മലയാളികളുടേയും ഉള്ളിലലിഞ്ഞ മറ്റൊരു സ്വരമില്ല. ഇനി ഉണ്ടാവുകയുമില്ല. മലയാളികള്‍ക്ക് സ്വന്തം അമ്മയുടേതിനേക്കാള്‍ പരിചിതമാണ് ഗാനഗന്ധര്‍വ്വന്‍്റെ സ്വരമെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
ഇന്ത്യയുടെ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ! റുപിയ
on Monday, November 14, 2011
Labels:
India,
India News,
News,
Technology
/

രഞ്ജിനിയെ സാരിയുടുപ്പിക്കാന്‍ നോക്കിയവര്‍ ചമ്മി!
Labels:
facebook,
Fun,
Funny,
Funny News,
Jokes,
Kerala,
Kerla News,
Malayalam,
Malayalam News,
Mallu,
News
/
വഴിയോര കാഴ്ചകള്‍
Labels:
Fun,
Funny,
Funny News,
Jokes,
Kerala,
Kerla News,
Malayalam,
Malayalam News,
Mallu,
News
/
സന്തോഷ് എന്ന പുതിയ അവതാരത്തെ അറിയാത്ത നാട്ടുകാര്‍ക്ക് അമ്പരപ്പ്!! വരത്തന്മാര്‍ പടം കാണുന്നു!
/
വരത്തന്മാര്‍ തിക്കിത്തിരക്കുന്നത് കണ്ടു ജിജ്ഞാസ മൂലം പടം കണ്ട പൗലോസ് വട്ടപ്പറമ്പില്‍ പടം കണ്ടു പറഞ്ഞത് "കുറച്ചു കട്ടിങ്ങ്സ് ഉണ്ടാവുമെന്ന് തോന്നി കാണാന്‍ കയറിയതാണ്!! പിള്ളേര് സെറ്റ് തുടക്കം മുതല്‍ കൂവുന്നത് കണ്ട് പ്രാന്ത് പിടിച്ചു ഇറങ്ങി പോവാന്‍ തോന്നിയതാ! പിന്നെ അവരുടെ കൂടെ കൂടി! രണ്ടു മണിക്കൂര്‍ കൂവിയപ്പോള്‍ വളരെ നാളായി അലട്ടിയിരുന്ന തലവേദന മാറിപ്പോയി!! അവനൊരു സംഭവമാണ്!!! അടുത്ത പടവും തീര്‍ച്ചയായും കാണും!!
ഇങ്ങനെയും ചില Diet
/
വണ്ണം കുറയ്ക്കാനെന്താണ് വഴി എന്നന്വേഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനുവേണ്ടി എന്തും പയറ്റാനും പലരും തയ്യാറാണ്. ഡയറ്റിങ്ങ് എന്ന പേരില്‍ നിങ്ങളിന്നു ചെയ്യുന്നതൊക്കെ ഒരുപക്ഷേ നാളത്തെ മണ്ടത്തരങ്ങളാവാം. എന്നാലും സാരമില്ല, വണ്ണം കുറഞ്ഞാല്‍ മതി എന്നാണെങ്കില്‍ ഇതു വായിക്കൂ. പുരാതനകാലം മുതല്‍ വ്യത്യസ്ത ഡയറ്റിങ്ങ് പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. പ്രാചീനകാലത്തെ ചില രസകരമായ ഡയറ്റിങ്ങ് സൂത്രങ്ങൾ.
ഉലുവ ഔഷധങ്ങളുടെ കലവറ
/
മലയാളികള്‍ കറികളില്‍ ഉള്‍പ്പെടുത്തുന്ന ഉലുവ ഔഷധങ്ങളുടെ കലവറയാണെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്.പയറുവര്‍ഗത്തില്‍പ്പെട്ട ഉലുവ ദഹനത്തിനെ സഹായിക്കും.
നാരുകള്‍ക്കൊപ്പം ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കാല്‍സ്യവും ഉലുവയിലുണ്ട്.ഇരുമ്പിന്‍റെ സാന്നിദ്ധ്യമുളളത് മൂലം രക്തക്കുറവ് അഥവാ വിളര്‍ച്ച നേരിടാന്‍ ഉലുവ കഴിക്കുന്നതു വഴി സാധിക്കും.എല്ലുകളുടെ ബലക്ഷയം തടയുന്നതു കൂടാതെ ആര്‍ത്തവത്തോടനുബ ന്ധിച്ചുളള വേദനയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നു.
പടിയിറങ്ങുന്ന നാടന്‍ പഴങ്ങള്‍
/
നമ്മുടെ നാട്ടില്‍ പണ്ട് സ്ഥിരമായി കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വ്വവുമായ നാടന്‍പഴവര്‍ഗ്ഗച്ചെടികളാണ് മലര്‍ക്കായ്മരം, വെട്ടിപ്പഴം, കൊരണ്ടി, ഞാറ തുടങ്ങിയവ. നമ്മുടെ തൊടികളിലും പറമ്പുകളിലും കണ്ടിരുന്ന ഇവ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.
സൂപ്പര്‍ പുള്ളിച്ചി ഒറ്റയിരുപ്പില്‍ നാലു മുട്ടയിട്ടും
/
കുട്ടികള്‍ക്ക് ഭാവന നഷ്ടമാകുന്നു
/
അറബിയും ഒട്ടകവും പി. മാധവന്‍ നായരും പിന്നെ മാന്യമായ ഒരു മോഷണവും
on Monday, November 7, 2011
/
എം.ജി .ശ്രീകുമാര്‍ സംഗീത സംവിധായകനായ ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന “അറബിയും ഒട്ടകവും പി. മാധവന്‍ നായരും“ എന്ന സിനിമയില്‍ മാധവെട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട് അമര്‍ ദയാബ് എന്ന ഈജിപ്റ്റ് ഗായകന്റെപാട്ട് യാതൊരു മാറ്റവുമില്ലാതെ അടിച്ചുമാറ്റി മലയാളികളെ പറ്റിച്ചിരിക്കുകയാണ്.
ഈജിപ്റ്റ് സംഗീതമാകുമ്പോള്‍ മലയാളികള്‍ ആരും തിരിച്ചറിയില്ലന്നാണ് പാവം എം.ജി.ശ്രീകുമാര്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ സംഭവം അമര്‍ദയാബിന്റെ മലയാളി ആരാധകര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്..
നമ്മള്‍ മലയാളികള്‍ക്ക് അടിച്ചു മാറ്റിയ പാട്ട് കേള്ല്‍ക്കാനുള്ള യോഗമേ ഉള്ളോ ? സംഗീത സംവിധായകനാണൂ പോലും .
ഞെളിഞിരുന്നു റിയാലിറ്റി പിള്ളാരെ വിമര്ശിക്കാന് നാണമില്ലേടൊ കോപ്പി വീരാ...എന്ന് പത്തു പേര് ചോദിച്ചാല്‍ പുള്ളിക്ക് ഉത്തരം മുട്ടും .
ഈ രണ്ടു വീഡിയോയും ഒന്നു കണ്ടു നോക്കു.. വള്ളിപുള്ളി വിടാതെ അടിച്ചു മാറ്റി വെച്ചെക്കുന്നതു..
ഇവിടെ ആരാണ് കള്ളന്‍ ?
100 മാര്‍ക്കിന്റെ രണ്ടു ചോദ്യങ്ങള്‍
/
കൂട്ടുകാരോടൊപ്പം ചുറ്റിക്കറങ്ങി നടന്നതുമൂലം അവര്‍ക്ക് പിറ്റേദിവസത്തെ പരീക്ഷക്ക് കാര്യമായി ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. ഇന്റേണല്‍ മാര്‍ക്കു ള്ളതിനാല്‍ ആ പരീക്ഷക്ക് പ്രാധാന്യം ഉണ്ടായിരുന്നു. അതിനാല്‍ അധ്യാപകനോട് നുണ പറയാന്‍ അവര്‍ നാലു പേരുംകൂടി ആലോചിച്ചു തീരുമാനിച്ചു. പിറ്റേന്ന് രാവിലെ അവര്‍ അധ്യാപകനെ കാണാന്‍ ചെന്നു. എല്ലാവരുടെയും വസ്‌ത്രങ്ങളില്‍ കരിയും ഗ്രീസുമൊക്കെ തേച്ചിരുന്നു. ``ഞങ്ങള്‍ ഇന്നലെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ സംബന്ധിച്ച് തിരിച്ചുവരുന്ന വഴിക്ക് രാത്രിയില്‍ കാറിന്റെ ടയര്‍ പൊട്ടുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. പലവിധത്തില്‍ ശ്രമിച്ചിട്ടും നന്നാക്കാന്‍ കഴിഞ്ഞില്ല. രാവിലെയാണ് മെക്കാനിക്ക് കാര്‍ ശരിയാക്കിത്തന്നത്. അവിടെനിന്നും വരുന്ന വഴിയാണ്. അതിനാല്‍ പരീക്ഷ മറ്റൊരു ദിവസം നടത്താന്‍ കഴിയുമോ?'' അവര്‍ ചോദിച്ചു. മൂന്നു ദിവസത്തിനുശേഷം പരീക്ഷ നടത്താമെന്ന് അധ്യാപകന്‍ സമ്മതിച്ചു.
കേള്‍ക്കാത്ത ചോദ്യങ്ങള്‍
/
സോഫ്‌റ്റുവെയര്‍ എഞ്ചിനീയറായ മേരി ഓഫീസില്‍ പോകുന്ന വഴിക്കാണ് രണ്ടാം ക്ലാസുകാരിയായ മീനുവിനെ സ്‌കൂളിലാക്കിയിരുന്നത്. കാ റിലിരുന്ന് പുറത്തെ കാഴ്‌ചകള്‍ നോക്കിയിരിക്കാന്‍ അവള്‍ക്ക് ഇഷ്‌ടമായിരുന്നു. പതിവുപോലെ അമ്മയുടെയൊപ്പം കാറില്‍ പോകുമ്പോള്‍ റോഡിന്റെ അ രികിലുള്ള വീടിന്റെ മുമ്പില്‍ ഒരു കോഴി കുറെ കുഞ്ഞുങ്ങളുമായി നില്‌ക്കുന്നത് അവള്‍ കണ്ടു.
































