രണ്ടാനമ്മ ദക്ഷിണ ആയി ചോദിച്ചതോ "വളരെ സ്നേഹിക്കുന്ന ഓര്‍ക്കുട്ട് അമ്മയുടെ തുടിക്കുന്ന ഹൃദയം"




എന്റെ  മക്കളെ , എന്റെ പോന്നു   മക്കളെ  എന്നെ വിട്ടു പോകരുതേ, എന്നെവിട്ടു പോകരുതേ"  എന്നലറി വിളിക്കുന്ന ഒരു ഓര്‍കുട്ട് അമ്മ 

എന്നെ വഴിയില്‍  കളഞ്ഞിട്ടു പോകരുതേ"എന്നു  ഭ്രാന്തിയെ പോലെ പുലമ്പുന്ന ഒരമ്മ  അല്പം കനിവിനായി കെഞ്ചുന്ന, കുണ്ടിൽ പോയ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം.

ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കൈകള് കൊണ്ടു എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുവാനായി ഈ അമ്മ നന്നായി കഷ്ട്ടപെടുന്നു. 

നിര്‍ഭാഗ്യം എന്ന് പറയട്ടെ ,  മക്കള്‍  ഓരോന്നായി എന്നെ വിട്ടു പോകരുതേ” വിലപിക്കുന്ന അമ്മയെ നമസ്ക്കരിച്ച്, നന്ദി പറഞ്ഞും പറയാതെയും  നടന്നകന്നു.

എങ്ങോട്ട് ? 

'മിസ് കാള്‍ 'പ്രിയരുടെ ഇന്ത്യ

'മിസ് കാള്‍ 'പ്രിയരുടെ ഇന്ത്യ
ദിവസം ഒരു മിസ്ഡ് കാളെങ്കിലും തേടി വരാത്തവര്‍ ചുരുക്കം. മിസ്കാളിടുന്നവരെ നാം  ശുക്കനെന്ന് വിളിക്കും. പിന്നെ ആരുമറിയാതെ നമ്മളും ഒരു മിസ്സിടും. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ പകുതിയും സന്ദേശങ്ങള്‍ കൈമാറാന്‍ മിസ്ഡ് കാള്‍  ഉപയോഗപ്പെടുത്തുന്നവരാണത്രെ. രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

മൈക്രോവേവ് പാചകം ക്യാന്‍സറുണ്ടാക്കും


മൈക്രോവേവ് അവന്‍ ആധുനിക അടുക്കളയുടെ അവിഭാജ്യ ഘടകമാണ്. പാചകം ചെയ്യാനും ചൂടാക്കാനും നിമിഷനേരം മതിയെന്നത് തന്നെയാണ് ഇതിന്റെ ഗുണം.

മലയാളി ഹൃദയത്തിനാവശ്യം നല്ല കൊഴുപ്പ്- ബദാം മസിലുകള്‍ ബലപ്പെടുത്തും

ഹൃദയാരോഗ്യത്തിന് ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. കൊഴുപ്പുള്ള ഭക്ഷണം ഹൃദയത്തിന് നല്ലതല്ലെന്നാണ് പറയുക. എന്നാല്‍ എല്ലാതരം കൊഴുപ്പുകളും ദോഷമില്ല. ഹൃദയത്തിന്റെ ആരോഗ്യത്തിനുതകുന്ന നല്ല കൊഴുപ്പുകളും ആരോഗ്യത്തെ ബാധിക്കുന്ന ചീത്ത കൊഴുപ്പുകളുമുണ്ട്.

വാടക ഗര്‍ഭപാത്രത്തിന് പ്രതിമാസം 3000 രൂപ!



ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ഒരു കുഞ്ഞിനെ സ്വന്തമാക്കുകയെന്ന ഭാവന പണ്ടുമുതലേതന്നെയുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഇന്ത്യയില്‍ ഈ പ്രവണത വര്‍ധിക്കുകയാണ്. വിദേശത്തുനിന്നുപോലും ആളുകളെത്തി ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് കുഞ്ഞുങ്ങളെ സ്വന്തമാക്കുന്ന രീതി പതിവായിട്ടുണ്ട്. 

ഇത് കാറോ സ്വര്‍ണ കൊട്ടാരമോ




സ്വിസ് ബിസിനസുകാരനായ അന്‍ലൈക്കറിന്റെ കാര്‍ ഒന്നു കാണേണ്ടതു തന്നെയാണ്. ഇദ്ദേഹത്തിന്റെ മെഴ്‌സിഡസ് മക്‌ലാറന്‍ എസ്എല്‍ആര്‍ കണ്ടാല്‍ അത് കാറു തന്നെയാണോ എന്ന് ആരും ചോദിച്ചുപോകും. അത്രയധികം സ്വര്‍ണവും രത്‌നങ്ങളും ഉപയോഗിച്ചാണ് അന്‍ലൈക്കന്‍ സ്വന്തം കാര്‍ ആള്‍ട്ടര്‍ ചെയ്ത് എസ്‌ക്ലൂസിവ് ആക്കിയിരിക്കുന്നത്. ലോകത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലയേറിയ കാറും ഇതാണത്രെ! 

ഡിലീറ്റ്

റോസ് ലിന്‍ ദിവാസ്വപ്നത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നു... കോളേജില്‍ പോയ മകള്‍ മറന്നു വച്ച മൊബേല്‍ കയ്യിലിരുന്നു ചിലച്ചു. ഡിസ്പ്ലേയില്‍ 'ലച്ചു' എന്ന് എഴുതി കണ്ടു... റോസ് ലിന്‍ രണ്ടു, മൂന്ന് നിമിഷം മൊബേലില്‍ അങ്ങനെ തന്നെ നോക്കിയിരുന്നു, ശേഷം കാതിലേയ്ക്ക് അടുപ്പിച്ചു.

"അമ്മേ ഇത് ഞാനാ... മൊബേല്‍ എടുക്കാന്‍ മറന്നു... അത് അവിടെ തന്നെയുണ്ടോ എന്ന് ഉറപ്പാക്കാന്‍ വിളീച്ചതാ... " പിന്നെ എന്തോ കൂടി പറഞ്ഞിട്ട്.. 'തിരക്കാണ്' എന്ന വാക്കില്‍ ഫോണ്‍ നിശബ്ദമായി.

സംസാരിക്കുന്ന ചിത്രങ്ങള്‍...

നമ്മള്‍ കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍
ഫോട്ടോകളും എഴുത്തും: മധുരാജ്
എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ വീണ്ടും എത്തുന്നു. 2001-ലും 2006-ലും നടത്തിയ കാസര്‍കോട് യാത്രകളുടെ തുടര്‍ച്ച. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേയിങ് നിര്‍ത്തിവെച്ച കാലഘട്ടം കൂടിയാണ്. പക്ഷേ, ഇവിടത്തെ മനുഷ്യജീവിതങ്ങള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങള്‍. മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുന്ന ദുരന്തങ്ങള്‍ വരുംതലമുറകളിലും ആവര്‍ത്തിക്കുമെന്ന സൂചനകളാണിത്. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരങ്ങളുടെ പൊള്ളത്തരങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. തങ്ങളുടെ ദുരിതത്തിനുകാരണം എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയാണെന്ന യാഥാര്‍ഥ്യം അറിയാത്ത അനേകര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഒരു സര്‍വേകളിലും ഇവരുള്‍പ്പെട്ടിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഏരിയല്‍ സ്‌പ്രേയിങ് നടന്ന 11 ഗ്രാമപ്പഞ്ചായത്തുകളില്‍ നാലെണ്ണത്തിലാണ് മധുരാജ് ഫോട്ടോസര്‍വേ നടത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും എത്രയോ വലുതാണ്. പാലക്കാട്ടെ കാര്‍ഷികമേഖലയായ മുതലമടയിലും ഇടുക്കിയിലെ കട്ടപ്പനയിലും മധുരാജ് നടത്തിയ യാത്രകളുടെ ചിത്രങ്ങളും ഒപ്പമുണ്ട്. കീടനാശിനി പ്രയോഗം വ്യാപകമായ ഈ പ്രദേശങ്ങളില്‍നിന്നുള്ള വളരെ കുറച്ച് ചിത്രങ്ങള്‍, ദുരന്തമലയുടെ അറ്റം മാത്രമാണിത് എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.


മുലയൂട്ടിയ അമ്മമാര്‍ക്കുവേണ്ടി


11 വര്‍ഷമായി നിരാഹാരസമരം ചെയ്യുന്ന ഇറോം ശര്‍മ്മിള പോരാടുന്നത്‌ ഇന്ത്യന്‍ ഗ്രാമീണ സ്‌ത്രീത്വത്തിന്റെ ആത്മാഭിമാനത്തിനു വേണ്ടിയാണ്‌.

ഒന്‍പതാമത്തെ സന്താനമായി ഇറോം ശര്‍മ്മിളചാനു പിറന്നപ്പോഴേക്കും അമ്മ ഇറോം  സഖീദേവിയുടെ അമ്മിഞ്ഞയില്‍ പാലൊഴിഞ്ഞിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൊച്ചു ശര്‍മ്മിള അമ്മയുടെ പലചരക്ക്‌ കടയിലിരുന്ന്‌ വാവിട്ടു കരയുമായിരുന്നു. ഒരു ദിവസം കടയിലേക്ക്‌ സാധനങ്ങള്‍ വാങ്ങാനായി കൊച്ചുകുഞ്ഞിനെ ഒക്കത്തെടുത്ത്‌ വന്ന സ്‌ത്രീയോട്‌ ശര്‍മ്മിളയുടെ സഹോദരന്‍ ചോദിച്ചു. ''ഇവളെക്കൂടിയൊന്ന്‌ മുലയുട്ടാമോ.'' കൊച്ചുശര്‍മ്മിളയ്‌ക്ക് ആദ്യമായി മുലപ്പാലിന്റെ രുചി സമ്മാനിച്ചത്‌ ആ അമ്മയായിരുന്നു. പിന്നീട്‌ ആ ഗ്രാമത്തിലെ ഓരോ അമ്മമാരുടെയും അടുത്തേക്ക്‌ സഹോദരന്‍ അവളെ കൊണ്ടുപോയി. അങ്ങനെ ഒരുപാട്‌ അമ്മമാരുടെ മകളായി ശര്‍മ്മിള വളര്‍ന്നു.

''അവള്‍ കടങ്ങള്‍ വീട്ടുകയാണ്‌: മുലയൂട്ടിയ അമ്മമാരോട്‌, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്‌തുകൊണ്ട്‌ '' ഇറോം ശര്‍മ്മിളയുടെ സഹോദരന്‍ സിംഗ്‌ജിത്ത്‌ പറയുന്നു.

ഓര്‍മശക്‌തിക്ക്‌ മത്സ്യവിഭവങ്ങള്‍




മത്സ്യവും അനുബന്ധ വിഭവങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഓര്‍മശക്‌തി 15 ശതമാനം വര്‍ധിപ്പിക്കുമെന്നും ഡിമെന്‍ഷ്യ തടയാന്‍ ഒരു പരിധിവരെ സഹായകമാകുമെന്നും പഠനം. മത്സ്യവിഭവങ്ങളില്‍ത്തന്നെ എണ്ണയും കൊഴുപ്പും കൂടുതലായുള്ള ചെമ്പല്ലിയും ആറ്റുമീനും പോലുള്ളവയാണു കൂടുതല്‍ ഗുണകരമാകുകയെന്നും ന്യൂസിലന്‍ഡിലെ മാസെ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

176 ആളുകളില്‍ ആറുമാസം നടത്തിയ പഠനത്തിനുശേഷമാണ്‌ ഗവേഷകസംഘം ഈ നിഗമനത്തിലെത്തിയത്‌. എണ്ണ കൂടുതലുള്ള മത്സ്യ ഇനങ്ങളായ അയല, ചാള, ചെമ്മീന്‍, കടുക്ക തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണം നല്‍കിയായിരുന്നു പരീക്ഷണം. ഒമേഗ-3 ഫാറ്റി ആസിഡായ ഡി.എച്ച്‌.എ. കൂടുതലായി അടങ്ങിയ ഇത്തരം ഭക്ഷണം നല്‍കിയ ഈ കാലയളവില്‍ ഓര്‍മശക്‌തി 15 ശതമാനത്തോളം വര്‍ധിക്കുന്നതായി തെളിവു ലഭിച്ചതായാണ്‌ കണ്ടെത്തല്‍.