രക്ഷ നേടാന്‍ പുരുഷന്‍മാര്‍ കണ്ടെത്തുന്ന എളുപ്പവഴിയാണീ മൂന്ന്‌ വാക്കുകള്‍

പുരുഷന്മാര്നുണക്കെട്ടഴിക്കുന്പോള്

ആം സോറി (ഞാന്ക്ഷമ ചോദിക്കുന്നു): ഒരു സന്ദര്ഭത്തില്നിന്ന്രക്ഷ നേടാന്പുരുഷന്മാര്കണ്ടെത്തുന്ന എളുപ്പവഴിയാണീ മൂന്ന്വാക്കുകള്‍. അത്വഴി വഴക്കില്നിന്ന്തടിയൂരാന്അവര്ക്ക്കഴിയുന്നു.


ഞാന്ഏകനാണ്‌: ഞാന്തനിച്ചാണ്‌, എനിക്ക്വളരെയധികം ഒറ്റപ്പെടല്ഫീല്ചെയ്യുന്നു... തുടങ്ങിയ വാക്യങ്ങള്മിക്ക പുരുഷന്മാരും അവരുടെ പങ്കാളിയുടെ അടുത്ത എന്തെങ്കിലും സന്ദര്ഭത്തില്പ്രയോഗിച്ചിട്ടുണ്ടാവും. സ്ത്രീയ്ക്ക്സുരക്ഷിതത്വം തോന്നിക്കാന്കൂടിയാണീ നുണ പറച്ചില്‍. അപ്പോള്താന്മാത്രമേ ഒപ്പമുളളൂ എന്ന്ചിന്ത സ്ത്രീയെ സന്തോഷിപ്പിക്കുകയും ആശ്വാസമേക്കുകയും ചെയ്യും. ഇതിന്പുറമേ, പങ്കാളിയുമായി കൂടുതല്സമയം ചെലവഴിക്കാനും കൊച്ചു നുണ പുരുഷന്സഹായകമാവുന്നു.


നിനക്കത്ര തടിയൊന്നുമില്ല: കാമുകിയെ പാട്ടിലാക്കി നിര്ത്താനുളള ഉത്തമമാര്ഗ്ഗമാണ്അവരുടെ ശരീരപ്രകൃതിയെ കുറിച്ച്വാനോളം പുകഴ്ത്തുകയെന്നത്‌. കാമുകിയ്ക്ക്തടിയല്പ്പം കൂടുതലാണ്‌, ഇതേ കുറിച്ച്കക്ഷി വളരെ ടെന്ഷനടിക്കുന്നുമുണ്ട്‌.

അവസരത്തില്നീ കരുതുന്നത്പോലെ അത്ര തടിയൊന്നും നിനക്കില്ല. നിനക്ക്വെറുതേ തോന്നുന്നതാണ്‌. ആവശ്യത്തിന്തടിയെ നിനക്കുളളൂ.. തുടങ്ങിയ പ്രയോഗങ്ങള്അവളെ സന്തോഷിപ്പിക്കുമെന്ന് പുരുഷനറിയാം.


പങ്കാളിയെ നിരാശപ്പെടുത്തേണ്ട എന്ന കരുതിയാണ്പുരുഷന്മാര്ഇത്തരം നുണകള്എഴുന്നളളിക്കുന്നത്‌.

15
മിനിറ്റിനകം ഞാന്അവിടെയെത്തും: ഇത്ചുരുങ്ങിയത്ഒരു പത്തിരുപത്പ്രാവശ്യമെങ്കിലും തന്റെ പുരുഷകേസരിയില്കേള്ക്കാത്ത സ്ത്രീകളുണ്ടാവില്ല. നീയൊരുങ്ങിയിരുന്നോ, ഞാന്അരമണിക്കൂറിനകം അവിടെയെത്തും. അല്ലെങ്കില്നീ സ്ഥലത്തെത്തിയോ, അവിടെ നിക്കേ, ഞാനിതാ എത്തികഴിഞ്ഞു തുടങ്ങിയവ പുരുഷന്മാരുടെ സ്ഥിരം പല്ലവികളാണ്‌.


പാവം പങ്കാളി ഉടുത്തൊരുങ്ങി മണിക്കൂറുകള്വഴികണ്ണും നട്ടിരിക്കുന്നത്മിച്ചം. അവസാനം നമ്മുടെ കക്ഷി എത്തി കഴിഞ്ഞാലോ, നേരം വൈകാന്എന്തെല്ലാം കാരണങ്ങളാണ്നിരത്തുക. ഇതും വിശ്വസിച്ച്കണ്ണുമിഴിച്ചിരിക്കാനെ അവള്ക്ക്കഴിയൂ, കാര്യകാരണസഹിതം നുണകളുടെ ഭാണ്ഡകെട്ടഴിക്കുമ്പോള്പിന്നെന്തു ചെയ്യാന്പറ്റും.


ലോകത്തില്ഏറ്റവും ഇഷ്ടം നിന്നെ: ഇത് കേള്ക്കാത്ത കാമുകിമാരുണ്ടാവില്ല. ലോകത്ത് എനിക്ക് നിന്നെ കഴിഞ്ഞെ മറ്റെന്തുമുളളൂ. നീയില്ലാതൊരു ജീവിതം എനിക്ക് ചിന്തിക്കാനെ കഴിയില്ല.. എന്നിങ്ങനെ പോവും പുരുഷസല്ലാപങ്ങള്‍.


ഇത് കേട്ടപാതി കേള്ക്കാത്ത പാതി നമ്മുടെ നായിക അങ്ങ് വാനോളം ഉയരുമെന്ന് നായകന് അറിയാം. ഇങ്ങനെ എത്ര പേരോട് പുളളി ഇതേ പല്ലവി ചൊല്ലിയിട്ടുണ്ടെന്ന് പുരുഷന്റെ മാത്രം സ്വകാര്യം.