രണ്ടാനമ്മ ദക്ഷിണ ആയി ചോദിച്ചതോ "വളരെ സ്നേഹിക്കുന്ന ഓര്‍ക്കുട്ട് അമ്മയുടെ തുടിക്കുന്ന ഹൃദയം"




എന്റെ  മക്കളെ , എന്റെ പോന്നു   മക്കളെ  എന്നെ വിട്ടു പോകരുതേ, എന്നെവിട്ടു പോകരുതേ"  എന്നലറി വിളിക്കുന്ന ഒരു ഓര്‍കുട്ട് അമ്മ 

എന്നെ വഴിയില്‍  കളഞ്ഞിട്ടു പോകരുതേ"എന്നു  ഭ്രാന്തിയെ പോലെ പുലമ്പുന്ന ഒരമ്മ  അല്പം കനിവിനായി കെഞ്ചുന്ന, കുണ്ടിൽ പോയ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം.

ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കൈകള് കൊണ്ടു എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുവാനായി ഈ അമ്മ നന്നായി കഷ്ട്ടപെടുന്നു. 

നിര്‍ഭാഗ്യം എന്ന് പറയട്ടെ ,  മക്കള്‍  ഓരോന്നായി എന്നെ വിട്ടു പോകരുതേ” വിലപിക്കുന്ന അമ്മയെ നമസ്ക്കരിച്ച്, നന്ദി പറഞ്ഞും പറയാതെയും  നടന്നകന്നു.

എങ്ങോട്ട് ? 

'മിസ് കാള്‍ 'പ്രിയരുടെ ഇന്ത്യ

'മിസ് കാള്‍ 'പ്രിയരുടെ ഇന്ത്യ
ദിവസം ഒരു മിസ്ഡ് കാളെങ്കിലും തേടി വരാത്തവര്‍ ചുരുക്കം. മിസ്കാളിടുന്നവരെ നാം  ശുക്കനെന്ന് വിളിക്കും. പിന്നെ ആരുമറിയാതെ നമ്മളും ഒരു മിസ്സിടും. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ പകുതിയും സന്ദേശങ്ങള്‍ കൈമാറാന്‍ മിസ്ഡ് കാള്‍  ഉപയോഗപ്പെടുത്തുന്നവരാണത്രെ. രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

മൈക്രോവേവ് പാചകം ക്യാന്‍സറുണ്ടാക്കും


മൈക്രോവേവ് അവന്‍ ആധുനിക അടുക്കളയുടെ അവിഭാജ്യ ഘടകമാണ്. പാചകം ചെയ്യാനും ചൂടാക്കാനും നിമിഷനേരം മതിയെന്നത് തന്നെയാണ് ഇതിന്റെ ഗുണം.

മലയാളി ഹൃദയത്തിനാവശ്യം നല്ല കൊഴുപ്പ്- ബദാം മസിലുകള്‍ ബലപ്പെടുത്തും

ഹൃദയാരോഗ്യത്തിന് ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. കൊഴുപ്പുള്ള ഭക്ഷണം ഹൃദയത്തിന് നല്ലതല്ലെന്നാണ് പറയുക. എന്നാല്‍ എല്ലാതരം കൊഴുപ്പുകളും ദോഷമില്ല. ഹൃദയത്തിന്റെ ആരോഗ്യത്തിനുതകുന്ന നല്ല കൊഴുപ്പുകളും ആരോഗ്യത്തെ ബാധിക്കുന്ന ചീത്ത കൊഴുപ്പുകളുമുണ്ട്.

വാടക ഗര്‍ഭപാത്രത്തിന് പ്രതിമാസം 3000 രൂപ!



ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ഒരു കുഞ്ഞിനെ സ്വന്തമാക്കുകയെന്ന ഭാവന പണ്ടുമുതലേതന്നെയുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഇന്ത്യയില്‍ ഈ പ്രവണത വര്‍ധിക്കുകയാണ്. വിദേശത്തുനിന്നുപോലും ആളുകളെത്തി ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് കുഞ്ഞുങ്ങളെ സ്വന്തമാക്കുന്ന രീതി പതിവായിട്ടുണ്ട്. 

ഇത് കാറോ സ്വര്‍ണ കൊട്ടാരമോ




സ്വിസ് ബിസിനസുകാരനായ അന്‍ലൈക്കറിന്റെ കാര്‍ ഒന്നു കാണേണ്ടതു തന്നെയാണ്. ഇദ്ദേഹത്തിന്റെ മെഴ്‌സിഡസ് മക്‌ലാറന്‍ എസ്എല്‍ആര്‍ കണ്ടാല്‍ അത് കാറു തന്നെയാണോ എന്ന് ആരും ചോദിച്ചുപോകും. അത്രയധികം സ്വര്‍ണവും രത്‌നങ്ങളും ഉപയോഗിച്ചാണ് അന്‍ലൈക്കന്‍ സ്വന്തം കാര്‍ ആള്‍ട്ടര്‍ ചെയ്ത് എസ്‌ക്ലൂസിവ് ആക്കിയിരിക്കുന്നത്. ലോകത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലയേറിയ കാറും ഇതാണത്രെ! 

ഡിലീറ്റ്

റോസ് ലിന്‍ ദിവാസ്വപ്നത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നു... കോളേജില്‍ പോയ മകള്‍ മറന്നു വച്ച മൊബേല്‍ കയ്യിലിരുന്നു ചിലച്ചു. ഡിസ്പ്ലേയില്‍ 'ലച്ചു' എന്ന് എഴുതി കണ്ടു... റോസ് ലിന്‍ രണ്ടു, മൂന്ന് നിമിഷം മൊബേലില്‍ അങ്ങനെ തന്നെ നോക്കിയിരുന്നു, ശേഷം കാതിലേയ്ക്ക് അടുപ്പിച്ചു.

"അമ്മേ ഇത് ഞാനാ... മൊബേല്‍ എടുക്കാന്‍ മറന്നു... അത് അവിടെ തന്നെയുണ്ടോ എന്ന് ഉറപ്പാക്കാന്‍ വിളീച്ചതാ... " പിന്നെ എന്തോ കൂടി പറഞ്ഞിട്ട്.. 'തിരക്കാണ്' എന്ന വാക്കില്‍ ഫോണ്‍ നിശബ്ദമായി.

സംസാരിക്കുന്ന ചിത്രങ്ങള്‍...

നമ്മള്‍ കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍
ഫോട്ടോകളും എഴുത്തും: മധുരാജ്
എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ വീണ്ടും എത്തുന്നു. 2001-ലും 2006-ലും നടത്തിയ കാസര്‍കോട് യാത്രകളുടെ തുടര്‍ച്ച. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേയിങ് നിര്‍ത്തിവെച്ച കാലഘട്ടം കൂടിയാണ്. പക്ഷേ, ഇവിടത്തെ മനുഷ്യജീവിതങ്ങള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങള്‍. മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുന്ന ദുരന്തങ്ങള്‍ വരുംതലമുറകളിലും ആവര്‍ത്തിക്കുമെന്ന സൂചനകളാണിത്. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരങ്ങളുടെ പൊള്ളത്തരങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. തങ്ങളുടെ ദുരിതത്തിനുകാരണം എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയാണെന്ന യാഥാര്‍ഥ്യം അറിയാത്ത അനേകര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഒരു സര്‍വേകളിലും ഇവരുള്‍പ്പെട്ടിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഏരിയല്‍ സ്‌പ്രേയിങ് നടന്ന 11 ഗ്രാമപ്പഞ്ചായത്തുകളില്‍ നാലെണ്ണത്തിലാണ് മധുരാജ് ഫോട്ടോസര്‍വേ നടത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും എത്രയോ വലുതാണ്. പാലക്കാട്ടെ കാര്‍ഷികമേഖലയായ മുതലമടയിലും ഇടുക്കിയിലെ കട്ടപ്പനയിലും മധുരാജ് നടത്തിയ യാത്രകളുടെ ചിത്രങ്ങളും ഒപ്പമുണ്ട്. കീടനാശിനി പ്രയോഗം വ്യാപകമായ ഈ പ്രദേശങ്ങളില്‍നിന്നുള്ള വളരെ കുറച്ച് ചിത്രങ്ങള്‍, ദുരന്തമലയുടെ അറ്റം മാത്രമാണിത് എന്ന തിരിച്ചറിവോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.


മുലയൂട്ടിയ അമ്മമാര്‍ക്കുവേണ്ടി


11 വര്‍ഷമായി നിരാഹാരസമരം ചെയ്യുന്ന ഇറോം ശര്‍മ്മിള പോരാടുന്നത്‌ ഇന്ത്യന്‍ ഗ്രാമീണ സ്‌ത്രീത്വത്തിന്റെ ആത്മാഭിമാനത്തിനു വേണ്ടിയാണ്‌.

ഒന്‍പതാമത്തെ സന്താനമായി ഇറോം ശര്‍മ്മിളചാനു പിറന്നപ്പോഴേക്കും അമ്മ ഇറോം  സഖീദേവിയുടെ അമ്മിഞ്ഞയില്‍ പാലൊഴിഞ്ഞിരുന്നു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൊച്ചു ശര്‍മ്മിള അമ്മയുടെ പലചരക്ക്‌ കടയിലിരുന്ന്‌ വാവിട്ടു കരയുമായിരുന്നു. ഒരു ദിവസം കടയിലേക്ക്‌ സാധനങ്ങള്‍ വാങ്ങാനായി കൊച്ചുകുഞ്ഞിനെ ഒക്കത്തെടുത്ത്‌ വന്ന സ്‌ത്രീയോട്‌ ശര്‍മ്മിളയുടെ സഹോദരന്‍ ചോദിച്ചു. ''ഇവളെക്കൂടിയൊന്ന്‌ മുലയുട്ടാമോ.'' കൊച്ചുശര്‍മ്മിളയ്‌ക്ക് ആദ്യമായി മുലപ്പാലിന്റെ രുചി സമ്മാനിച്ചത്‌ ആ അമ്മയായിരുന്നു. പിന്നീട്‌ ആ ഗ്രാമത്തിലെ ഓരോ അമ്മമാരുടെയും അടുത്തേക്ക്‌ സഹോദരന്‍ അവളെ കൊണ്ടുപോയി. അങ്ങനെ ഒരുപാട്‌ അമ്മമാരുടെ മകളായി ശര്‍മ്മിള വളര്‍ന്നു.

''അവള്‍ കടങ്ങള്‍ വീട്ടുകയാണ്‌: മുലയൂട്ടിയ അമ്മമാരോട്‌, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്‌തുകൊണ്ട്‌ '' ഇറോം ശര്‍മ്മിളയുടെ സഹോദരന്‍ സിംഗ്‌ജിത്ത്‌ പറയുന്നു.

ഓര്‍മശക്‌തിക്ക്‌ മത്സ്യവിഭവങ്ങള്‍




മത്സ്യവും അനുബന്ധ വിഭവങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഓര്‍മശക്‌തി 15 ശതമാനം വര്‍ധിപ്പിക്കുമെന്നും ഡിമെന്‍ഷ്യ തടയാന്‍ ഒരു പരിധിവരെ സഹായകമാകുമെന്നും പഠനം. മത്സ്യവിഭവങ്ങളില്‍ത്തന്നെ എണ്ണയും കൊഴുപ്പും കൂടുതലായുള്ള ചെമ്പല്ലിയും ആറ്റുമീനും പോലുള്ളവയാണു കൂടുതല്‍ ഗുണകരമാകുകയെന്നും ന്യൂസിലന്‍ഡിലെ മാസെ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

176 ആളുകളില്‍ ആറുമാസം നടത്തിയ പഠനത്തിനുശേഷമാണ്‌ ഗവേഷകസംഘം ഈ നിഗമനത്തിലെത്തിയത്‌. എണ്ണ കൂടുതലുള്ള മത്സ്യ ഇനങ്ങളായ അയല, ചാള, ചെമ്മീന്‍, കടുക്ക തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണം നല്‍കിയായിരുന്നു പരീക്ഷണം. ഒമേഗ-3 ഫാറ്റി ആസിഡായ ഡി.എച്ച്‌.എ. കൂടുതലായി അടങ്ങിയ ഇത്തരം ഭക്ഷണം നല്‍കിയ ഈ കാലയളവില്‍ ഓര്‍മശക്‌തി 15 ശതമാനത്തോളം വര്‍ധിക്കുന്നതായി തെളിവു ലഭിച്ചതായാണ്‌ കണ്ടെത്തല്‍.

മുല്ലപ്പെരിയാര്‍ എന്ന മരണപ്പെരിയാര്‍


മുല്ലപെരിയാര്‍ ഡാം !

ഒരു മുല്ലച്ചെടി പോലും ബാക്കി വയ്ക്കാതെ തടയണ തകര്‍ത്ത് വെള്ളത്തിന്റെ മഹാ പ്രവാഹം പെരിയാറിനെ കൂടി വിഴുങ്ങി ആര്‍ത്തലച്ചു വരുന്ന ദുസ്വപ്നങ്ങള്‍ ഇപ്പോഴൊരു മഹാ പ്രവാഹമായി നമ്മുടെ  ഉറക്കം കെടുത്തുന്നു!

നോഹയുടെ പെട്ടകം വീണ്ടും പണിയുവാനായി, കേരള സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു

നോഹയുടെ പെട്ടകം  വീണ്ടും പണിയുവാനായി, കേരള സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു 



രഞ്‌ജിനിക്ക്‌ മദ്യപാന ശീലമുണ്ടെന്ന്‌ കേള്‍ക്കുന്നു


അനാവശ്യം കാണിച്ചാല്‍ അടി! ‍ രഞ്‌ജിനി അങ്ങനെയാണ്‌. എന്തും മുഖത്തടിച്ചതു പോലെ പറഞ്ഞുകളയും. മനസ്സില്‍ ഒന്നുവച്ച്‌ മറ്റൊന്നു പ്രവര്‍ത്തിക്കാനറിയില്ല രഞ്‌ജിനിക്ക്‌. അതുകൊണ്ടുതന്നെ പല ബിരുദങ്ങളും ചാലിച്ചുകിട്ടിയിട്ടുണ്ടവര്‍ക്ക്‌. അഹങ്കാരി, തന്റേടി...പക്ഷേ അതിനെല്ലാമപ്പുറം ജീവിതത്തെ മറയില്ലാതെ നോക്കിക്കാണാനുളള മനസ്സും മറയില്ലാത്ത പെരുമാറ്റവും, അടുത്തിടപഴകുന്നവര്‍ക്ക്‌ രഞ്‌ജിനി ഹരിദാസെന്ന വ്യക്‌തിത്വത്തെ പ്രിയപ്പെട്ടവളാക്കിത്തീര്‍ക്കുകയും ചെയ്യും. രഞ്‌ജിനിയുമായി ചില നിമിഷങ്ങള്‍

അധികാരിപ്പെണ്ണുങ്ങള്‍ .


ഇന്ദിരാ ഗാന്ധി
Fun & Info @ Keralites.net


അടിയന്തരവാസ്ഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ദിരാ ഗാന്ധി നന്നായി ഭരിച്ചു. നാല് തവണ പ്രധാനമന്ത്രിയായി. അതില്‍ മൂന്ന് വട്ടം (1966-'77) തുടര്‍ച്ചയായി. അവരുടെ രാഷ്ട്രീയത്തെ ആരൊക്കെ എങ്ങനെ വിലയിരുത്തിയാലും, ഒരു വനിതയ്ക്ക് കടുത്ത രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനാവുമെന്ന് ലോകത്തെ രണ്ടാമത്തെ മാത്രം വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര തെളിയിച്ചു. ഒരു യുദ്ധം (1971-ലെ ഇന്ത്യാ-പാക് യുദ്ധം) നടത്തി ജയിച്ചു. പൊഖ്‌റാനില്‍ ആദ്യ അണുപരീക്ഷണം നടത്തി. ഹരിത വിപ്ലവവും ധവളവിപ്ലവവും യാഥാര്‍ഥ്യമാക്കി. റിച്ചഡ് നിക്‌സന്റെ വെറുപ്പ് കണ്ടില്ലെന്ന് നടിച്ച്് സോവിയറ്റ് യൂണിയനുമായി കൈകോര്‍ത്തു. ഏതു പുരുഷനും സാധ്യമാക്കുന്നത്ര, അല്ലെങ്കില്‍ അതിലും മികച്ച നേതൃപാടവം പ്രകടിപ്പിച്ചു. മരണത്തിലേക്ക് നയിച്ച ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും അടിയന്തരാവസ്ഥാ പ്രഖ്യാപനവും പോലും കടുത്ത തീരുമാനങ്ങളെടുക്കാനുള്ള ആര്‍ജവത്തിന്റെ പ്രകടനങ്ങളായി. ന

അധികാരം ആധികാരികമായി പ്രയോഗിക്കുന്ന വനിതകള്‍ ഭരണത്തിലേറുന്ന് അപൂര്‍വമാണ്. ലാറ്റിന്‍ അമേരിക്കയും യൂറോപ്പും ഇക്കാലം ഇത് സാധാരണമെന്ന് കാട്ടിത്തരുന്നു. അവിടെ വനിതകള്‍ ധാരണകളെ മാറ്റിവരച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പടിഞ്ഞാറിനെ പിടിച്ചുലക്കുമ്പോള്‍ കാര്‍ക്കശ്യത്തോടെയുള്ള തീരുമാനങ്ങളാല്‍ അതിനെ പ്രതിരോധിച്ച് മുന്നേറുന്ന രാജ്യങ്ങളുടെ അമരത്ത് വനിതകളാണ്. അര്‍ജന്റീനയില്‍ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്‌നര്‍, ബ്രസീലില്‍ ദില്‍മ റൂസഫ്, ജര്‍മനിയില്‍ ആഞ്ജല മെര്‍ക്കല്‍....

പണം നിങ്ങളുടേതായിരിക്കാം ഭക്ഷ്യവസ്തുക്കള്‍ സമൂഹത്തിന്‍േറതാണ്

 ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുഹൃത്ത് തന്‍െറ കൂട്ടുകാരന്‍െറ ക്ഷണം സ്വീകരിച്ച് ജര്‍മനി സന്ദര്‍ശിച്ചതായിരുന്നു. ഹാംബര്‍ഗിലാണ് അദ്ദേഹത്തിന്‍െറ സുഹൃത്ത് ജോലി ചെയ്യുന്നത്. അദ്ദേഹം തന്‍െറ അതിഥിയെ സല്‍ക്കരിക്കാന്‍ നഗരത്തിലെ റസ്റ്റാറന്‍റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിവുപോലെ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി.

ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന് 50 വയസ്സ്


ചെന്നൈ: 'അറ്റ്‌ലാന്റ'യ്ക്ക് ഇത് സുവര്‍ണജൂബിലിയാണ്. എല്ലാ അര്‍ഥത്തിലും ആദ്യത്തെ ഇന്ത്യന്‍ സ്‌കൂട്ടര്‍ എന്ന് വിശേഷിപ്പിക്കാവുന്ന 'അറ്റ്‌ലാന്റ' പുറത്തിറങ്ങിയിട്ട് 2011 ല്‍ 50 വയസ്സ് തികയുന്നു. തിരുവനന്തപുരത്തെ കൈമനത്ത് ചെറിയൊരു ഷെഡ്ഡില്‍ 1961 ല്‍ അറ്റ്‌ലാന്റ പിറവിയെടുത്തപ്പോള്‍ അത് മലയാളിയുടെ എന്‍ജിനീയറിങ് മികവിന്റെ തിലകച്ചാര്‍ത്തായിരുന്നു. വെസ്പയും ലാംബ്രട്ടയും പോലുള്ള വിദേശികള്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാഴുമ്പോഴാണ് ഞങ്ങള്‍ ' അറ്റ്‌ലാന്റ ' നിര്‍മിച്ചത്. ചെന്നൈയില്‍ മകന്‍ ഹരിയുടെ വീട്ടിലിരുന്ന് അ്‌ലാന്റയുടെ പഴയൊരു ബഌക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിക്കൊണ്ട് പി. എസ്.തങ്കപ്പന്‍ പറഞ്ഞു. 





യേശുവിനു പോലും അമേരിക്കയെ സഹിക്കാന്‍ പറ്റാതായി.

താന്‍ ‘ആധുനിക കാലത്തിന്റെ യേശു‘ ആണെന്ന് വൈറ്റ് ഹൌസിന് നേരെ വെടിവയ്പ്പ് നടത്തിയ ഇരുപത്തിയൊന്നുകാരന്‍ ഓസ്‌കാര്‍ ഒര്‍ട്ടേഗ ഹെര്‍ണാണ്ടസ്. ബുധനാഴ്ച പെന്‍സില്‍‌വാനിയയില്‍ നിന്ന് പിടിയിലായ ഇയാളുടെ മേല്‍ പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

തന്നെ കാണാന്‍ യേശുവിനേപ്പോലെ ഇരിക്കുന്നത് യാദൃശ്ചികതയല്ല, ലോകത്ത് പലതും ചെയ്യാനാണ് ദൈവം തന്നെ അയച്ചിരിക്കുന്നത്. നിങ്ങള്‍ കാത്തിരുന്ന യേശുവാണ് താന്‍ എന്നും ഒര്‍ട്ടേഗ ഹെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ക്കുന്നു.


അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരിച്ച ഒരു വീഡിയോയില്‍ ആണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് ചില മാനസികപ്രശ്‌നങ്ങളുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മൈദ വിഷമല്ല , അന്നജമാണ് അന്നജം !

പ്രകൃതിചികിത്സക്കാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ നല്ല മാര്‍ക്കറ്റും പ്രചാരണവും ലഭിച്ചു വരുന്നതായാണ് കാണുന്നത്.  കുറേയായി അവര്‍ ഈ മണ്ണില്‍ വേരു പിടിപ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയായിരുന്നു. ഇപ്പോള്‍ ചാനലുകളും യൂട്യൂബ് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളും അവരുടെ സഹായത്തിനുണ്ട്. കുറെ മുന്‍പ് പെട്ടെന്ന് മെലിഞ്ഞ് ശോഷിച്ച ചിലരെ നാട്ടിന്‍‌പുറങ്ങളിലും നഗരങ്ങളിലും ഒക്കെ കാണാമായിരുന്നു.

ഓര്‍മ്മയുണ്ടോ ഈ മുഖം











ദൈവത്തിരുമകള്‍


അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു

മകനെയോര്‍ത്തു സങ്കടപ്പെടണമോ അതോ അഭിമാനിക്കണമോ എന്ന് ആ അമ്മ ഒരു നിമിഷം സംശയിച്ചിട്ടുണ്ടാകാം. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസില്‍ എഴുപത്തിമൂന്നാം നമ്പര്‍ വീടിന്‍റെ ഗെയ്റ്റിനു മുന്നില്‍ നില്‍ക്കുമ്പോള്‍ തേങ്ങുന്ന മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു അമ്പത്തിമൂന്നുകാരി. അറേബ്യന്‍ നാടുകളില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയ മകന് സഖരോവ് പ്രൈസ്. അത് അറിയിക്കാനെത്തിയ മാധ്യമങ്ങളോട് കൈവീശിക്കാണിക്കാനല്ലാതെ മറ്റൊന്നും പറയാന്‍ കുറച്ചു നേരത്തേയ്ക്ക് അവര്‍ക്കായില്ല. കാരണം അതൊരു മരണാനന്തര ബഹുമതിയാണ്. യൂറോപ്യന്‍ പാര്‍ലമെന്‍റ് നല്‍കുന്ന ആ പുരസ്കാരം മകനു വേണ്ടി ഏറ്റുവാങ്ങാന്‍ സ്ട്രാസ്ബര്‍ഗിലേക്കു ഡിസംമ്പറില്‍ പോകും ഈ അമ്മ...

അഗ്നി'പരീക്ഷയും ജയിച്ച്‌ മലയാളത്തിന്റ മിസൈല്‍ വനിത


 അഗ്നിപരീക്ഷയിലും വിജയംനേടി കേരളത്തിന്റെ മിസൈല്‍ വനിത ടെസി തോമസ്‌ കുറിച്ചതു ചരിത്രം. ഇന്ത്യയുടെ അതിവേഗ മിസൈല്‍ അഗ്നി-നാലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ തോമസിന്റെയും കുഞ്ഞമ്മയുടെയും മകളായ ടെസി തോമസ്‌ ഭാരതത്തിന്റെ അഭിമാനമായി. 

മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുല്‍ കലാമിനുശേഷം ഈ സ്വപ്‌നനേട്ടം സാക്ഷാത്‌കരിക്കുന്ന ഹൈദരാബാദിലെ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ പ്രോജക്‌ട് ഡയറക്‌ടറെന്ന കീര്‍ത്തിയാണു ടെസിക്കു സ്വന്തമാകുന്നത്‌. 3000 കിലോമീറ്റര്‍ ദൂരപരിധിയും ആണവശേഷിയുമുള്ള അഗ്നി-നാല്‌ ഖര ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ മിസൈലാണ്‌. 

അന്ന് കോളിളക്കത്തിന്‍റെ ക്ലൈമാക്സില്‍ സംഭവിച്ചതെന്ത്?


PRO
മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍താരമെന്ന വിശേഷണത്തിന് അര്‍ഹനായ ജയന്‍ എങ്ങനെയാണ് മരിച്ചത്? ജയന്‍ അസ്തമിച്ച് 31 വര്‍ഷം കഴിഞ്ഞിട്ടും പലവിധ ആരോപണങ്ങളും വിവാദങ്ങളും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ചോദ്യമാണിത്. ജയന്‍റെ മരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പല പ്രമുഖ നടന്‍‌മാര്‍ക്കും ആ സംഭവത്തിന്‍റെ പേരില്‍ ആരോപണങ്ങളുടെ കൂരമ്പുകളേറ്റു.
PRO


യഥാര്‍ത്ഥത്തില്‍ ജയന്‍റെ മരണം ഒരു അപകടം തന്നെയായിരുന്നു. 1980 നവംബര്‍ 16 ഞായറാഴ്ച. മദ്രാസിലെ ഷോളവാരം. കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഹെലികോപ്ടര്‍ ഫൈറ്റ് വേണമെന്ന് ജയന്‍ തന്നെയാണ് നിര്‍ബന്ധം പിടിച്ചത്. റബ്ബര്‍ തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ചെറിയ ഒരു ഹെലികോപ്ടറാണ് ചിത്രീകരണത്തിനായി കൊണ്ടുവന്നത്.

യേശുദാസിന്റെ ചില പഴയകാല ചിത്രങ്ങള്‍

ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ആഘോഷിക്കാന്‍ ഒരു 'രജിനികാന്ത്' ഉണ്ടായേന്നെ



നമ്മള്‍ മലയാളികള്‍ SP യെ (Santhosh Pandit ) വിക്കി പീടിയ(wikipedia) വരെ എത്തിച്ചു.



നമ്മള്‍ മലയാളികള്‍ SP യെ (Santhosh Pandit ) വിക്കി പീടിയ വരെ എത്തിച്ചു.

ഈ ലോകത്തിലെ ഏറ്റവും നല്ല റഫറന്‍സ് വെബ്സൈറ്റ് ആയ വിക്കി പീടിയ സന്തോഷ് പണ്ഡിറ്റ്‌ ന്റെ പേജ് പബ്ലിഷ് ചെയ്തു.

ആദ്യം സബ്മിറ്റ് ചെയ്ത  രണ്ടു നോമിനേഷനുകളും അവര്‍ ഡിലീറ്റ് ചെയ്തെങ്കിലും , അവസാനം അവരും ഈ മഹാനെ അംഗീകരിച്ചു .

ഇനി നമ്മള്‍ മലയാളികള്‍ എന്താ മൂന്ന് കൊമ്പുണ്ടോ?

അംഗീകരിക്കണം സഖാക്കളേ ..അംഗീകരിക്കണം.

എന്തിനു നമ്മള്‍ അവനില്‍ അസുയാലുവാകുന്നു .

സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ വിക്കി പീടിയ പേജ് താഴെ കാണുക

യേശുദാസിന്‍റെ താടി വീണ്ടും കറുത്തു, എങ്ങനെ?

പ്രായം എഴുപത് കടന്നാലും ഒരൊറ്റ മുടി പോലും വെളുക്കാതെ സൂക്ഷിച്ച യേശുദാസിനെയാണ് നമുക്ക് പരിചയം. പ്രായാധിക്യത്തില്‍ സ്വരമൊന്ന് ഇടറിയാലും മുടി കറുക്കരുതെന്ന് ദൃഢപ്രതിജ്ഞ എടുത്ത ആളാണ് യേശുദാസ്. ഭാര്യ പ്രഭയുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഇത്. എന്തായാലും താനിനി മുടി ഡൈ ചെയ്യാനില്ല എന്നാണ് യേശുദാസ് കുറച്ചുനാള്‍ മുമ്പ് പറഞ്ഞത്. അതിന് ശേഷം നരച്ച താടിയും മുടിയുമായി യേശുദാസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മലയാളിയുടെ രക്തത്തില്‍ കലര്‍ന്ന ഉന്മാദം













യേശുദാസ് തൈക്കാട് എസ്.എസ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ എം.ജയചന്ദ്രന്റെ സംവിധാനത്തില്‍ 'മല്ലുസിങ്' എന്ന സിനിമക്കായി പാടുന്നു 'കാല്‍പാടു'കളുടെ ശബ്ദം ലോകം കാത്തിരുന്ന സംഗീതമായിരുന്നു. പനിപിടിച്ച ശരീരത്തില്‍ നിന്ന് ഇളം ചൂടുപോലുമേല്‍ക്കാതെ കാലത്തിനുമേല്‍ അരനൂറ്റാണ്ട് മുമ്പ് അതൊഴുകിയിറങ്ങി. അസംഖ്യം ഗാനമായി പല ഭാഷയില്‍ പിന്നെയത് പരന്നൊഴുകി, പല പല രാജ്യങ്ങളില്‍. ലോകം ആ സ്വര മാധുര്യത്തെ കെ.ജെ. യേശുദാസ് എന്നു വിളിച്ചു. മലയാളികള്‍ സ്വന്തം നാട്ടുകാരനെന്ന് അതില്‍ കൂട്ടി വിളിച്ചു. സംഗീതത്തിന് ശബ്ദം വിട്ടുകൊടുത്ത അമ്പതാമാണ്ടിലെ ഓര്‍മ ദിവസം വീണ്ടുമൊരു പാട്ടുമായി യേശുദാസ് തലസ്ഥാനത്തെത്തി. പാടാത്ത പാട്ടുകളുടെ പാട്ടുകാരന്‍ കൂടിയാണെന്ന് പാടിവെച്ച് മടങ്ങി.

പല്ലു വൃത്തിയാക്കൂ, ഹൃദയാഘാതമൊഴിവാക്കൂ



പല്ലു വൃത്തിയാക്കുന്നതും ഹൃദയാരോഗ്യവും തമ്മിലെന്താണ്‌ ബന്ധം? ബന്ധമുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. വര്‍ഷം ഒരുതവണ ദന്തിസ്‌റ്റിനെക്കൊണ്ട്‌ പല്ലു വൃത്തിയാക്കുന്നത്‌ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത കുറയ്‌ക്കുമെന്ന്‌ തായ്‌വാനിലെ വെറ്ററന്‍സ്‌ ജനറല്‍ ഹോസ്‌പിറ്റലും സ്വീഡനിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ കൗണ്‍സിലും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഒരിക്കലും നടക്കാത്ത ചില കാര്യങ്ങള് ..!



1 കാമുകി കാമുകന് മൊബൈല് റീ ചാര്ജ് ചെയ്തു കൊടുക്കും...!

2 ഭാര്യ ഭര്ത്താവിനെ പുകഴ്ത്തി പറയും ...!

3 അറബികള് കേരളത്തിലേക്ക് ഡ്രൈവര് വിസയില് വരും ..!

4 . സ്ത്രീകള് സ്വര്ണ്ണം ഉപയോഗിക്കില്ല .. വെറുതെ കൊടുത്താല് പോലും അവര് വാങ്ങില്ല ..!!!

5 . നിരാശ കാമുകന് മ്മാരുടെ എണ്ണം കുറയും .. നിരാശ കാമുകി മാരുടെ എണ്ണം പെരുകും..!!

.
.
.
.
.
.



യേശുദാസിന്‍്റെ സംഗീത സപര്യക്ക് 50 വയസ്സ്

യേശുദാസിന്‍്റെ സംഗീത സപര്യക്ക് 50 വയസ്സ്

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍്റെ സംഗീത യാത്ര അന്‍പത് വര്‍ഷം പിന്നിടുന്നു. ആ ശബ്ദം കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്ന് പോകുന്നില്ല.  ജനറേഷന്‍ ഗ്യാപ്പോ പ്രായഭേദമോ ഇല്ലാതെ ആബാല വൃദ്ധം മലയാളികളുടേയും ഉള്ളിലലിഞ്ഞ മറ്റൊരു സ്വരമില്ല. ഇനി ഉണ്ടാവുകയുമില്ല. മലയാളികള്‍ക്ക്  സ്വന്തം അമ്മയുടേതിനേക്കാള്‍   പരിചിതമാണ് ഗാനഗന്ധര്‍വ്വന്‍്റെ സ്വരമെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

ജയന്‍ സ്മരണയുമായി കോളിളക്കം-2 വരുന്നു



ഒരുപാട് കഥാപാത്രങ്ങളും ഓര്‍മ്മകളും ബാക്കിവച്ച നടന്‍ ജയന് സിനിമകൊണ്ടൊരു സ്മാരകം; ഒരു പകരക്കാരന്റെ സമര്‍പ്പണം.ജയന്റെ ചേതനയറ്റ ശരീരത്തിന് കാവലാളായി, ഇളകിമറിഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കൊല്ലത്തെ വീട്ടിലെത്തുകയും പിന്നീട് ജയന്റെ പകരക്കാരനാവുകയും ചെയ്ത നടന്‍ ഭീമന്‍ രഘുവിന്റേതാണ് ഈ ഓര്‍മ്മച്ചിത്രം.

ഇന്ത്യയുടെ സ്വന്തം ക്രെഡിറ്റ്‌ കാര്‍ഡ്‌ ! റുപിയ














ഇന്ത്യന്‍ ക്രെ­ഡി­റ്റ് കാര്‍­ഡി­നു പേ­രു നി­ശ്ച­യി­ച്ചു­. റു­പിയ എന്നാ­ണ് ഉട­നെ പ്രാ­­ല്യ­ത്തി­ലാ­കു­ന്ന ഇന്ത്യന്‍ ക്രെ­ഡി­റ്റ് കാര്‍­ഡി­ന്റെ പേ­ര്. ­­ണ്ടു വര്‍­­ത്തെ കാ­ത്തി­രി­പ്പി­നെ­­ടു­വി­ലാ­ണ് റു­പി­­യു­ടെ ആവിര്‍­ഭാ­വം. റു­പിയ പു­­ത്തി­­ക്കു­ന്ന നാ­­ണല്‍ പെ­യ്മെന്‍­റ് കേ­ാര്‍­പ്പ­റേ­ഷന്‍ റു­പി­­യു­ടെ അന്തിമ രൂ­­മാ­യെ­ന്ന് അറി­യി­ച്ചു. വാ­ണി­ജ്യാ­ടി­സ്ഥാ­­ത്തില്‍ റു­പിയ പു­­ത്തി­­ങ്ങു­ന്ന­തു ഉട­നു­ണ്ടാ­കു­മെ­ന്നും അറി­യി­പ്പില്‍ പറ­യു­ന്നു.

രഞ്ജിനിയെ സാരിയുടുപ്പിക്കാന്‍ നോക്കിയവര്‍ ചമ്മി!



ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ അവതാരിക രഞ്ജിനി ഹരിദാസിനെ സാരിയുടുപ്പിക്കാനും നല്ല മലയാളം പഠിപ്പിക്കാനും നോക്കിയര്‍ വെട്ടിലായി. മനോരമ ന്യൂസില്‍ ശ്രീകണ്ഠന്‍ നായര്‍ മോഡറേറ്ററായെത്തുന്ന ചര്‍ച്ചാ പരിപാടിയാണ് രസകരമായ സംഭവങ്ങള്‍ക്ക് വേദിയായത്.

വഴിയോര കാഴ്ചകള്‍

Fun & Info @ Keralites.net

സന്തോഷ്‌ എന്ന പുതിയ അവതാരത്തെ അറിയാത്ത നാട്ടുകാര്‍ക്ക് അമ്പരപ്പ്!! വരത്തന്മാര്‍ പടം കാണുന്നു!



വരത്തന്മാര്‍ തിക്കിത്തിരക്കുന്നത് കണ്ടു ജിജ്ഞാസ മൂലം പടം കണ്ട പൗലോസ്‌ വട്ടപ്പറമ്പില്‍ പടം കണ്ടു പറഞ്ഞത് "കുറച്ചു കട്ടിങ്ങ്സ് ഉണ്ടാവുമെന്ന് തോന്നി കാണാന്‍ കയറിയതാണ്!! പിള്ളേര് സെറ്റ് തുടക്കം മുതല്‍ കൂവുന്നത് കണ്ട് പ്രാന്ത് പിടിച്ചു ഇറങ്ങി പോവാന്‍ തോന്നിയതാ! പിന്നെ അവരുടെ കൂടെ കൂടി! രണ്ടു മണിക്കൂര്‍ കൂവിയപ്പോള്‍ വളരെ നാളായി അലട്ടിയിരുന്ന തലവേദന മാറിപ്പോയി!! അവനൊരു സംഭവമാണ്!!! അടുത്ത പടവും തീര്‍ച്ചയായും കാണും!!

മലയാളി കോമാളിയായി , ശ്രീമാന്‍ പണ്ഡിറ്റ്‌ ചിരിക്കുന്നു


ഇങ്ങനെയും ചില Diet


വണ്ണം കുറയ്ക്കാനെന്താണ് വഴി എന്നന്വേഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനുവേണ്ടി എന്തും പയറ്റാനും പലരും തയ്യാറാണ്. ഡയറ്റിങ്ങ് എന്ന പേരില്‍ നിങ്ങളിന്നു ചെയ്യുന്നതൊക്കെ ഒരുപക്ഷേ നാളത്തെ മണ്ടത്തരങ്ങളാവാം. എന്നാലും സാരമില്ല, വണ്ണം കുറഞ്ഞാല്‍ മതി എന്നാണെങ്കില്‍ ഇതു വായിക്കൂ. പുരാതനകാലം മുതല്‍ വ്യത്യസ്ത ഡയറ്റിങ്ങ് പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. പ്രാചീനകാലത്തെ ചില രസകരമായ ഡയറ്റിങ്ങ് സൂത്രങ്ങൾ.

ലോകസുന്ദരി അനാഥ, കന്യാസ്‌ത്രീയാകാൻ മോഹിച്ചവൾ



ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മിസ് വെനസ്വേല അനാഥയാണ്, ഒപ്പം കന്യാസ്‌ത്രീയാകണമെന്ന് ആഗ്രഹിച്ചവളും. 113 മത്‌സരാർഥികളെ പിന്തള്ളിയ ഇവിയൻ ലുനാസോൾ സർകോസ് കൊൾമിനാറെസ് എന്ന ഇരുപത്തിയൊന്നുകാരിയാണ് ജീവിതത്തിന്റെ അപ്രതീക്ഷിതവഴിത്തിരിവുകൾക്കൊടുവിൽ സൗന്ദര്യറാണിയായത്.

ഒറ്റ ബ്രാ: വില പന്ത്രണ്ടര കോടി രൂപ!


പന്ത്രണ്ടര കോടി രൂപ വിലയുള്ള ബ്രാ. നിശാവസ്ത്രങ്ങളുടെയും ലിംഗറീസിന്റെയും പ്രമുഖബ്രാന്‍ഡായ വിക്ടോറിയയുടെ സൂപ്പര്‍മോഡല്‍ മിറാൻഡ കെർ ആണ് രണ്ടര മില്യണ്‍ ഡോളര്‍ ബ്രാ അണിഞ്ഞ് റാമ്പിലെത്തിയത്. യെല്ലോ ഡയമണ്ട്സും പേളും പതിപ്പിച്ച ഈ ലെറ്റ് ബ്ലൂ ബ്രാ ഒരുക്കിയത് ലണ്ടൻ ജുവല്ലേഴ്‌സ് ആണ്.

സുന്ദരിയാകാന്‍ 5 പഴങ്ങള്‍


സൗന്ദര്യം നാച്വറലാകാന്‍ ഇനി പഴങ്ങള്‍ കൊണ്ടുള്ള പരിചരണമാകാം. പഴങ്ങളുടെ ചിത്രം ഉള്ള സിന്തറ്റിക് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥപഴങ്ങള്‍ കൊണ്ടുള്ള സൗന്ദര്യപരിചരണം നടത്തൂ.

ഉലുവ ഔഷധങ്ങളുടെ കലവറ



മലയാളികള്‍ കറികളില്‍ ഉള്‍പ്പെടുത്തുന്ന ഉലുവ ഔഷധങ്ങളുടെ കലവറയാണെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്.പയറുവര്‍ഗത്തില്‍പ്പെട്ട ഉലുവ ദഹനത്തിനെ സഹായിക്കും.

നാരുകള്‍ക്കൊപ്പം ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കാല്‍സ്യവും ഉലുവയിലുണ്ട്‌.ഇരുമ്പിന്‍റെ സാന്നിദ്ധ്യമുളളത് മൂലം രക്തക്കുറവ്‌ അഥവാ വിളര്‍ച്ച നേരിടാന്‍ ഉലുവ കഴിക്കുന്നതു വഴി സാധിക്കും.എല്ലുകളുടെ ബലക്ഷയം തടയുന്നതു കൂടാതെ ആര്‍ത്തവത്തോടനുബ ന്ധിച്ചുളള വേദനയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നു.

കുലുക്കാറ്റിക് ഗായകര്‍



വിശ്വസിക്കരുത് മുതിര്‍ന്നവരെ...



മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് കഴിഞ്ഞ തലമുറ പഠിച്ചത്. മുതിര്‍ന്നവരെ സൂക്ഷിക്കണമെന്നാണ് പുതിയ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ എപ്പോഴും വാത്സല്യത്തിന്റേതല്ലാതാകുന്ന കാലമാണിത്.

പടിയിറങ്ങുന്ന നാടന്‍ പഴങ്ങള്‍

നമ്മുടെ നാട്ടില്‍ പണ്ട് സ്ഥിരമായി കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വ്വവുമായ നാടന്‍പഴവര്‍ഗ്ഗച്ചെടികളാണ് മലര്‍ക്കായ്മരം, വെട്ടിപ്പഴം, കൊരണ്ടി, ഞാറ തുടങ്ങിയവ. നമ്മുടെ തൊടികളിലും പറമ്പുകളിലും കണ്ടിരുന്ന ഇവ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.