ലുക്കില്ലെന്നെ ഉള്ളൂ മലയാളിയാ...

­നാ­ട്ടില്‍ എന്ന പോ­ലെ മറു­നാ­ട്ടി­ലും മക്ക­ളെ എഴു­ത്തി­നി­രു­ത്തു­ന്ന ശീ­ലം ­മ­ല­യാ­ളി­ മു­ട­ക്കു­ന്നി­ല്ല. ഹരി­ശ്രീ കു­റി­ക്കു­ന്ന കു­രു­ന്നു­ക­ളില്‍ എത്ര പേര്‍ പി­ന്നീ­ട് ­മ­ല­യാ­ളം­ പറ­യും എന്ന­ത് വേ­റെ വി­ഷ­യം­.
­മും­ബ­യി­ലെ കരി­ക്ക് കച്ച­വ­ട­ക്കാ­രന്‍ മു­തല്‍ കോര്‍­പ്പ­റേ­റ്റ്‌ ഉദ്യോ­ഗ­സ്ഥ­പ്ര­ഭു വരെ സ്വ­ന്തം മല­യാ­ളി ഐഡ­ന്റി­റ്റി അറ്റ്‌ ലീ­സ്റ്റ് മല­യാ­ളി­കള്‍­ക്കി­ട­യില്‍ എങ്കി­ലും മറ­ച്ചു വയ്ക്കാന്‍ ബദ്ധ­പ്പെ­ടു­ന്ന­തു കാ­ണാം. ഓരോ കോ­ഴി കൂ­വു­ന്ന­തി­നു മുന്‍­പും എത്ര­യോ തവണ മല­യാ­ള­ത്തെ തള്ളി­പ്പ­റ­ഞ്ഞ് അന്നം ഉണ്ണു­ന്ന­വര്‍ !
­മു­ക്കി­നു മു­ക്കി­നു പള്ളി­ക­ളും അമ്പ­ല­ങ്ങ­ളും മല­യാ­ളി­വ­ക­യാ­യി മറു­നാ­ട്ടി­ലും ഉണ്ട്. പക്ഷെ പള്ളി­യില്‍ പു­തു­ത­ല­മു­റ­യ്ക്ക് പ്രാര്‍­ത്ഥന ചൊ­ല്ലാന്‍ transliteration വേ­ണം. സം­ശ­യി­ക്കേ­ണ്ട നമ്മു­ടെ മം­ഗ്ലീ­ഷ് തന്നെ. മം­ഗ്ലീ­ഷി­ലു­ള്ള പ്രാര്‍­ത്ഥ­നാ­പു­സ്ത­ക­ങ്ങള്‍ ഇപ്പോള്‍ മി­ക്ക ദേ­വാ­ല­യ­ങ്ങ­ളി­ലും അച്ച­ടി­ച്ച്‌ വച്ചി­ട്ടു­ണ്ട്. അത് നോ­ക്കി അരോ­ച­ക­മാ­യി ഉച്ച­രി­ക്കു­ന്ന പ്രാര്‍­ത്ഥന കേ­ട്ടാല്‍ കര്‍­ത്താ­വ് കു­രി­ശില്‍ നി­ന്നും ഇറ­ങ്ങി വരും എന്ന് തീര്‍­ച്ച­യാ­ണ്. അനു­ഗ്ര­ഹി­ക്കാ­നാ­വി­ല്ല, ഒന്ന് പൊ­ട്ടി­ക്കാന്‍ !

അര്‍­ത്ഥ­മ­റി­യാ­തെ ഹരി­ശ്രീ കു­റി­ക്കു­ന്ന കു­രു­ന്നു­കള്‍ പി­ന്നീ­ടും അര്‍­ത്ഥ­മ­റി­യാ­തെ ഇതെ­ല്ലാം ഉരു­വി­ടു­ന്നു. ജാ­തി­മ­ത­ഭേ­ദ­മ­ന്യേ ഹരി­ശ്രീ എഴു­തി­ച്ചു വീ­ട്ടില്‍ എത്തി­യാല്‍ പി­ന്നെ മക്കള്‍ കാ­ണു­ന്ന­തും കേള്‍­ക്കു­ന്ന­തും ഹി­ന്ദി­ക്കാ­രാ­കാന്‍ മത്സ­രി­ക്കു­ന്ന മാ­താ­പി­താ­ക്ക­ളെ­യാ­ണ്. മറു­നാ­ട്ടില്‍ മല­യാ­ളം പഠി­ച്ചി­ല്ലെ­ങ്കില്‍ എന്താ കു­ഴ­പ്പം എന്ന് ചോ­ദി­ക്കു­ന്ന­വ­രു­ണ്ട്. ഇതി­ന് ഒരു വൈ­ദി­കന്‍ കൊ­ടു­ത്ത മറു­പ­ടി ഇപ്ര­കാ­ര­മാ­യി­രു­ന്നു: "ക­ണ്ടന്‍ പൂ­ച്ച കാ­ട് കയ­റിയ പോ­ലെ ആകും­". എന്ന് വച്ചാല്‍ മല­യാ­ളി­യു­മ­ല്ല മഹാ­രാ­ഷ്ട്ര­ക്കാ­ര­ന­മ­ല്ല എന്ന പോ­ലെ ഒരി­നം­.
അ­താ­യ­ത് ഹി­ന്ദി പഠി­ച്ച­ത് കൊ­ണ്ട് ഈ മക്ക­ളെ ഹി­ന്ദി­ക്കാ­രാ­യി ആരെ­ങ്കി­ലും അം­ഗീ­ക­രി­ക്കു­മോ? അമേ­രി­ക്ക­യില്‍ ഇരു­ന്നു ഇം­ഗ്ലീ­ഷ് മാ­ത്രം പറ­ഞ്ഞാല്‍ അമേ­രി­ക്ക­ക്കാ­രാ­യി അന്നാ­ട്ടു­കാര്‍ അം­ഗീ­ക­രി­ക്കു­മോ? അവര്‍ ഇവന്‍ മല­യാ­ളി­യാ­ണെ­ന്നേ പറ­യൂ. ഈ മല­യാ­ളി­ക്കോ, മല­യാ­ളം ഒട്ട­റി­യി­ല്ല താ­നും. മാ­തൃ­ഭാഷ എന്ന­ത് ഒരു സം­സ്കാ­ര­മാ­ണെ­ന്നും അത് തല­മു­റ­കള്‍­ക്ക് കൈ­മാ­റേ­ണ്ട­തു പൈ­തൃ­കാ­വ­കാ­ശം പോ­ലെ പ്ര­ധാ­ന­മാ­ണെ­ന്നും പല­രും മന­സ്സി­ലാ­ക്കു­മ്പോള്‍ ഏറെ വൈ­കി­ക്ക­ഴി­ഞ്ഞി­രി­ക്കും­.

പണ്ടൊ­ക്കെ വാ­തു­റ­ക്കും മുന്‍­പ് തന്നെ ഒരു മല­യാ­ളി­യെ തി­രി­ച്ച­റി­യാന്‍ കഴി­യു­മാ­യി­രു­ന്നു. ഇപ്പോള്‍ അവ­നോ അവ­ളോ അവ­ന്റെ മു­റി­മ­ല­യാ­ളം വി­ക്കു­മ്പോള്‍ മാ­ത്ര­മാ­ണ് ഏതി­നം ആണെ­ന്ന് തി­രി­ച്ച­റി­യാന്‍ ആകു­ക. വേ­ഷ­ത്തി­ലും രൂ­പ­ത്തി­ലും നട­പ്പി­ലും എടു­പ്പി­ലും ഒക്കെ മല­യാ­ളി പൈ­ത­ങ്ങള്‍ ഏറെ മാ­റി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു­. ഇവ­രു­ടെ ­ഭാ­ഷ എങ്ങി­നെ ഇരി­ക്കും എന്ന് ആരെ­ങ്കി­ലും ചോ­ദി­ച്ചാല്‍ സി­ഐ­ഡി മൂ­സ­യി­ലെ വി­ല്ലന്‍ പോ­ലീ­സ് കമ്മീ­ഷ­ണര്‍ ഇല്ലേ? പു­ള്ളി­യു­ടെ മല­യാ­ളം പോ­ലെ­.

­തൊ­ഴില്‍ തേ­ടി പു­തു­താ­യി മും­ബ­യില്‍ എത്തു­ന്ന­വ­രു­ടെ എണ്ണം കു­റ­ഞ്ഞു വരി­ക­യും മുന്‍­പ് വന്ന­വര്‍ ഇവി­ടെ സ്ഥി­ര­വാ­സം ഉറ­പ്പി­ക്കു­ക­യും ചെ­യ്യു­മ്പോള്‍ ഒരു കാ­ര്യം ഉറ­പ്പാ­ണ്. ഒരു തല­മുറ കൂ­ടി­ക്ക­ഴി­ഞ്ഞാല്‍ മല­യാ­ളി പ്ര­വാ­സി­ക­ളു­ടെ ഒരു വി­കല രൂ­പ­മാ­ണ് ഇവി­ടെ അല­യു­ക. ആത്മാ­വ് നഷ്ട­പ്പെ­ട്ട ഒരു ജന­ത. അത­ല്ലെ­ങ്കില്‍ ആത്മാ­വി­നെ വി­റ്റ ഒരു ജന­ത; ക്രി­സ്റ്റ­ഫര്‍ മാര്‍­ലോ­യു­ടെ ഡോ. ഫോ­സ്റ്റ­സി­നെ പോ­ലെ­.

Kadappadu: http://malayal.am