വിശപ്പുള്ളവനായിരിക്കൂ, വിഡ്ഢിയായിരിക്കൂ

­സ്റ്റീ­വ് ജോ­ബ്സ് 2005 ജൂണ്‍ 12-നു, സ്റ്റാന്‍­ഫോര്‍­ഡി­ലെ ഒരു ബാ­ച്ച് പഠ­നം പൂര്‍­ത്തി­യാ­ക്കു­ന്ന ചട­ങ്ങില്‍ നട­ത്തിയ പ്ര­സം­ഗ­ത്തി­നു തയ്യാ­റാ­ക്കിയ കു­റി­പ്പ്:
­ലോ­ക­ത്തി­ലെ ഏറ്റ­വും നല്ല സര്‍­വ്വ­ക­ലാ­ശാ­ല­ക­ളില്‍ ഒന്നില്‍ നി­ങ്ങ­ളു­ടെ പഠ­നം പൂര്‍­ത്തി­യാ­ക്കു­ന്ന ചട­ങ്ങില്‍ നി­ങ്ങ­ളോ­ടൊ­ത്തു­ണ്ടാ­യി­രി­ക്കാന്‍ സാ­ധി­ച്ച­ത് ഒരു ബഹു­മ­തി­യാ­യി ഞാന്‍ കരു­തു­ന്നു. ഞാന്‍ ഒരി­ക്ക­ലും ഒരു കോ­ളെ­ജില്‍ നി­ന്നും പഠി­ച്ചി­റ­ങ്ങി­യി­ല്ല. സത്യം പറ­യാം, ഒരു കോ­ളെ­ജ് ഗ്രാ­ജ്വേ­ഷ­നു ഏറ്റ­വും അടു­ത്തെ­ത്തി­യ­ത് ഇന്നാ­ണ്. ഇന്ന് ഞാന്‍ നി­ങ്ങ­ളോ­ട് എന്റെ ജീ­വി­ത­ത്തില്‍ നി­ന്നും മൂ­ന്നു കഥ­കള്‍ പറ­യാ­നാ­ഗ്ര­ഹി­ക്കു­ന്നു. അത്രേ­യു­ള്ളൂ, വലിയ കാ­ര്യ­മൊ­ന്നു­മി­ല്ല, മൂ­ന്നു കഥ­കള്‍ മാ­ത്രം­.
ഒ­ന്നാ­മ­ത്തെ കഥ കു­ത്തു­കള്‍ കൂ­ട്ടി­ച്ചേര്‍­ക്കു­ന്ന­തി­നെ­പ്പ­റ്റി­യാ­ണ്.

ഇ­ത് ആരം­ഭി­ച്ച­ത് ഞാന്‍ ജനി­ക്കു­ന്ന­തി­നു മു­ന്നേ­യാ­ണ്. എനി­ക്കു ജീ­വന്‍ നല്‍­കിയ അമ്മ, അവി­വാ­ഹി­ത­യായ ഒരു കോ­ളെ­ജ് സ്റ്റു­ഡ­ന്റ്, എന്നെ ദത്തു നല്‍­കാന്‍ തീ­രു­മാ­നി­ച്ചു. എന്നെ ദത്തെ­ടു­ക്കു­ന്ന­ത് കോ­ളെ­ജ് ബി­രു­ദ­ധാ­രി­ക­ളാ­യി­രി­ക്ക­ണം എന്ന് അവര്‍ ദൃ­ഢ­മാ­യി വി­ശ്വ­സി­ച്ചു, അങ്ങ­നെ ഞാന്‍ ജനി­ക്കു­മ്പോള്‍­ത്ത­ന്നെ എന്നെ ഒരു വക്കീ­ലും അദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­യും ദത്തെ­ടു­ക്കു­ന്ന­തി­നു എല്ലാം തയ്യാ­റാ­യി­രു­ന്നു. ഒരു പ്ര­ശ്നം മാ­ത്രം, ഞാന്‍ ജനി­ച്ചു­വീ­ണ­പ്പോള്‍ അവര്‍ അവ­സാന നി­മി­ഷം തീ­രു­മാ­നി­ച്ചു, അവര്‍­ക്കു വേ­ണ്ടി­യി­രു­ന്ന­ത് ഒരു പെണ്‍­കു­ട്ടി­യെ ആയി­രു­ന്നെ­ന്ന്. അങ്ങ­നെ വെ­യ്റ്റി­ങ്ങ് ലി­സ്റ്റി­ലാ­യി­രു­ന്ന എന്റെ മാ­താ­പി­താ­ക്കള്‍­ക്ക് അര്‍­ദ്ധ­രാ­ത്രി­യില്‍ ഇങ്ങ­നെ ചോ­ദി­ച്ചു­കൊ­ണ്ട് ഒരു ഫോണ്‍ കോള്‍ കി­ട്ടി: “അ­പ്ര­തീ­ക്ഷി­ത­മാ­യി ഞങ്ങള്‍­ക്ക് ഒരു ആണ്‍­കു­ട്ടി ജനി­ച്ചു; നി­ങ്ങള്‍­ക്ക് അവ­നെ വേ­ണോ­?”. “തീര്‍­ച്ച­യാ­യും­”, അവര്‍ പറ­ഞ്ഞു. എന്റെ അമ്മ ഒരി­ക്ക­ലും കോ­ളെ­ജില്‍ നി­ന്നും ബി­രു­ദം നേ­ടി­യി­ട്ടി­ല്ലെ­ന്നും എന്റെ പി­താ­വ് ഹൈ­സ്കൂള്‍ പഠ­നം പോ­ലും പൂര്‍­ത്തി­യാ­ക്കി­യി­ല്ലെ­ന്നും എനി­ക്കു ജന്മം നല്‍­കിയ സ്ത്രീ പി­ന്നീ­ടാ­ണ് കണ്ടെ­ത്തി­യ­ത്. അവര്‍ ദത്ത­വ­കാശ പേ­പ്പ­റു­കള്‍ ഒപ്പി­ടാന്‍ വി­സ­മ്മ­തി­ച്ചു. ഏതാ­നും മാ­സ­ങ്ങള്‍­ക്കു ശേ­ഷം, എന്റെ മാ­താ­പി­താ­ക്കള്‍ എന്നെ ഒരു ദി­വ­സം തീര്‍­ച്ച­യാ­യും കോ­ളെ­ജി­ല­യ­യ്ക്കും എന്ന് ഉറ­പ്പു നല്‍­കി­യ­തി­നു ശേ­ഷം മാ­ത്ര­മേ, അവര്‍ ദത്ത­വ­കാശ പേ­പ്പ­റു­കള്‍ ഒപ്പി­ട്ടു­ള്ളൂ­.
17 വര്‍­ഷ­ത്തി­നു ശേ­ഷം ഞാന്‍ കോ­ളെ­ജില്‍‌­പ്പോ­യി. പക്ഷേ സ്റ്റാന്‍­ഫോര്‍­ഡി­നോ­ളം തന്നെ ചെ­ല­വേ­റിയ ഒരു കോ­ളെ­ജി­നെ ഞാന്‍ എന്റെ അറി­വി­ല്ലാ­യ്മ­കൊ­ണ്ട് തി­ര­ഞ്ഞെ­ടു­ത്തു, തൊ­ഴി­ലാ­ളി­ക­ളായ എന്റെ മാ­താ­പി­താ­ക്ക­ളു­ടെ സമ്പാ­ദ്യം എല്ലാം തന്നെ എന്റെ കോ­ളെ­ജ് ഫീ­സി­നാ­യി ചെ­ല­വാ­യി. ആറു­മാ­സം കഴി­ഞ്ഞ­പ്പോള്‍ എനി­ക്ക് ഈ പഠ­നം കൊ­ണ്ട് ഒരു ഗു­ണ­വും ഉണ്ടെ­ന്നു തോ­ന്നി­യി­ല്ല. എന്റെ ജീ­വി­തം കൊ­ണ്ട് എന്തു ചെ­യ്യ­ണ­മെ­ന്നോ, കോ­ളെ­ജ് പഠ­നം എന്നെ അതില്‍ എങ്ങ­നെ­യാ­ണ് സഹാ­യി­ക്കാന്‍ പോ­കു­ന്ന­തെ­ന്നോ എനി­ക്ക് ഒരു ഐഡി­യ­യും കി­ട്ടി­യി­ല്ല. ഇവി­ടെ­യാ­ണെ­ങ്കില്‍ ഞാന്‍ എന്റെ മാ­താ­പി­താ­ക്കള്‍ അവ­രു­ടെ ജീ­വി­ത­കാ­ലം മു­ഴു­വന്‍ സമ്പാ­ദി­ച്ച പണം ചെ­ല­വാ­ക്കി­ക്ക­ള­യു­ക­യും ചെ­യ്യു­ന്നു. അങ്ങ­നെ ഞാന്‍ കോ­ളെ­ജ് പഠ­നം മതി­യാ­ക്കാന്‍ തീ­രു­മാ­നി­ച്ചു, എല്ലാം നേ­രെ­യാ­കും എന്നും വി­ശ്വ­സി­ച്ചു. അന്ന് അത് വള­രെ പേ­ടി­പ്പെ­ടു­ത്തു­ന്ന ഒരു തീ­രു­മാ­ന­മാ­യി­രു­ന്നു, പക്ഷേ തി­രി­ഞ്ഞു നോ­ക്കു­മ്പോള്‍ എന്റെ ജീ­വി­ത­ത്തില്‍ ഞാ­നെ­ടു­ത്ത ഏറ്റ­വും നല്ല തീ­രു­മാ­ന­ങ്ങ­ളില്‍ ഒന്നാ­യി തോ­ന്നു­ന്നു. കോ­ളെ­ജ് പഠ­നം നിര്‍­ത്തിയ നി­മി­ഷം മു­തല്‍ എനി­ക്കു താ­ല്പ­ര്യ­മി­ല്ലാ­ത്ത ക്ലാ­സു­ക­ളില്‍ ഇരി­ക്കേ­ണ്ട എന്നും, താ­ല്പ­ര്യ­മു­ള്ള ക്ലാ­സു­ക­ളില്‍ മാ­ത്രം ഇരു­ന്നാല്‍ മതി എന്നു­മു­ള്ള അവ­സ്ഥ­വ­ന്നു­.

അതൊ­ന്നും അത്ര കാ­ല്പ­നി­ക­മ­ല്ലാ­യി­രു­ന്നു. എനി­ക്ക് ഒരു ഹോ­സ്റ്റല്‍ റൂം ഇല്ലാ­തെ­യാ­യി, അങ്ങ­നെ ഞാന്‍ സു­ഹൃ­ത്തു­ക്ക­ളു­ടെ മു­റി­യില്‍ നി­ല­ത്ത് ഉറ­ങ്ങി. കാ­ലി­യായ കൊ­ക്ക­ക്കോള കു­പ്പി­കള്‍ തി­രി­ച്ചു കൊ­ടു­ത്താല്‍ കു­പ്പി­യൊ­ന്നി­നു 5 സെ­ന്റ് കി­ട്ടു­മാ­യി­രു­ന്നു, അത് കൂ­ട്ടി­വെ­ച്ച് ഞാന്‍ ആഹാ­രം വാ­ങ്ങി. എല്ലാ ഞാ­യ­റാ­ഴ്ച്ച­യും രാ­ത്രി ഞാന്‍ നഗ­ര­ത്തി­നു കു­റു­കെ 7 മൈല്‍ നട­ന്ന് ഹരേ കൃ­ഷ്ണ ക്ഷേ­ത്ര­ത്തി­ലെ­ത്തി അവി­ടെ­നി­ന്നും ആഴ്ച്ച­യി­ലൊ­രി­ക്കല്‍ സൌ­ജ­ന്യ­മാ­യി കി­ട്ടു­ന്ന ഊണ് കഴി­ച്ചു. അതു­ഞാന്‍ ഒരു­പാ­ട് ഇഷ്ട­പ്പെ­ട്ടു. എന്റെ ജി­ജ്ഞാ­സ­യെ­യും ഉള്‍­വി­ളി­ക­ളെ­യും പി­ന്തു­ടര്‍­ന്ന് ഞാന്‍ ചെ­യ്ത­തില്‍ മി­ക്ക­തും പില്‍­ക്കാ­ല­ത്ത് വി­ല­മ­തി­ക്കാ­നാ­വാ­ത്ത­താ­യി. ഞാ­നൊ­രു ഉദാ­ഹ­ര­ണം പറ­യാം­:
അ­ന്ന് അമേ­രി­ക്ക­യി­ലെ­ത്ത­ന്നെ ഏറ്റ­വും നല്ല കാ­ലി­ഗ്രാ­ഫി ക്ലാ­സു­കള്‍ പഠി­പ്പി­ച്ചി­രു­ന്ന­ത് റീ­ഡ് കോ­ളെ­ജി­ലാ­യി­രു­ന്നു. കോ­ളെ­ജി­ലെ ഓരോ പോ­സ്റ്റ­റും, ഓരോ ഡ്രാ­യ­റി­ലെ ലേ­ബ­ലു­ക­ളും, മനോ­ഹ­ര­മായ കൈ­പ്പ­ട­യില്‍ എഴു­തി­യി­രു­ന്ന­വ­യാ­യി­രു­ന്നു. ഞാന്‍ ഡ്രോ­പ്പൌ­ട്ട് ചെ­യ്ത­തി­നാ­ലും സാ­ധാ­രണ ക്ലാ­സു­ക­ളില്‍ എനി­ക്കു ഇരി­ക്കേ­ണ്ട­തി­ല്ലാ­യി­രു­ന്ന­തി­നാ­ലും ഞാന്‍ കാ­ലി­ഗ്രാ­ഫി ക്ലാ­സില്‍ ഇരി­ക്കാ­നും എങ്ങ­നെ­യാ­ണ് കാ­ലി­ഗ്രാ­ഫി ചെ­യ്യു­ന്ന­ത് എന്നു പഠി­ക്കാ­നും തീ­രു­മാ­നി­ച്ചു. ഞാന്‍ സെ­രീ­ഫ്, സാന്‍ സെ­രീ­ഫ് അക്ഷ­ര­വ­ടി­വു­ക­ളെ­പ്പ­റ്റി പഠി­ച്ചു, അക്ഷ­ര­ങ്ങ­ളു­ടെ സം­യോ­ജ­ന­ങ്ങള്‍­ക്ക് ഇട­യ്ക്കു­ള്ള സ്ഥ­ലം വ്യ­ത്യാ­സ­പ്പെ­ടു­ത്താ­നും പഠി­ച്ചു. അത് സു­ന്ദ­ര­മാ­യി­രു­ന്നു, ചരി­ത്ര­പ­ര­മാ­യി­രു­ന്നു, ശാ­സ്ത്ര­ത്തി­നു ഒരി­ക്ക­ലും ഗ്ര­ഹി­ക്കാ­നാ­വാ­ത്ത­വി­ധം കലാ­പ­ര­മാ­യി അന്യൂ­ന­മാ­യി­രു­ന്നു, ഇത് എനി­ക്കു അത്ഭു­ത­ക­ര­മാ­യി­ത്തോ­ന്നി­.
ഇ­വ­യൊ­ന്നും എന്റെ ജീ­വി­ത­ത്തില്‍ എന്നെ­ങ്കി­ലും പ്ര­യോ­ജ­ന­പ്പെ­ടും എന്ന് ഒരു പ്ര­തീ­ക്ഷ­യു­മി­ല്ലാ­യി­രു­ന്നു, പക്ഷേ പത്ത് വര്‍­ഷ­ത്തി­നു ശേ­ഷം, ഞങ്ങള്‍ ആദ്യ­ത്തെ മാ­ക്കി­ന്റോ­ഷ് കമ്പ്യൂ­ട്ടര്‍ രൂ­പ­കല്‍‌­പ്പന ചെ­യ്യ­വേ, ഇവ­യെ­ല്ലാം എന്നി­ലേ­യ്ക്കു തി­രി­ച്ചു വന്നു. ഞങ്ങള്‍ ഇവ­യെ­ല്ലാം മാ­ക്കി­ലേ­യ്ക്കു രൂ­പ­കല്‍‌­പ്പന ചെ­യ്തു. സു­ന്ദ­ര­മായ റ്റൈ­പ്പോ­ഗ്ര­ഫി­യു­ള്ള ആദ്യ­ത്തെ കമ്പ്യൂ­ട്ട­റാ­യി­രു­ന്നു മാ­ക്ക്. ഞാന്‍ കോ­ളെ­ജില്‍ ആ ഒറ്റ കോ­ഴ്സില്‍ പോ­യി­രു­ന്നി­ല്ലെ­ങ്കില്‍, മാ­ക്കില്‍ ഒരി­ക്ക­ലും ഒന്നി­ലേ­റെ റ്റൈ­പ്പ് ഫേ­സു­ക­ളും ആനു­പാ­തി­ക­മാ­യി അക­ലം പാ­ലി­ച്ച ഫോ­ണ്ടു­ക­ളും ഉണ്ടാ­കു­മാ­യി­രു­ന്നി­ല്ല. ­വിന്‍­ഡോ­സ് മാ­ക്കി­നെ കോ­പ്പി ചെ­യ്ത­തു കൊ­ണ്ട്, ഒരു­പ­ക്ഷേ ഒരു പേ­ഴ്സ­ണല്‍ കമ്പ്യൂ­ട്ട­റി­ലും ഇന്ന് അവ­യ്ക്കു­ള്ള സു­ന്ദ­ര­മായ റ്റൈ­പ്പോ­ഗ്ര­ഫി വരു­മാ­യി­രു­ന്നി­ല്ല. തീര്‍­ച്ച­യാ­യും, കോ­ളെ­ജി­ലാ­യി­രു­ന്ന കാ­ല­ത്ത് മു­ന്നോ­ട്ടു നോ­ക്കി ഈ കു­ത്തു­ക­ളെ യോ­ജി­പ്പി­ക്കാന്‍ അസാ­ധ്യ­മാ­യി­രു­ന്നു. പക്ഷേ ഇന്ന്, പത്തു വര്‍­ഷ­ത്തി­നു ശേ­ഷം, തി­രി­ഞ്ഞു­നോ­ക്കു­മ്പോള്‍ ഇവ­യെ­ല്ലാം വള­രെ വള­രെ വ്യ­ക്ത­മാ­കു­ന്നു­.
­വീ­ണ്ടും, നി­ങ്ങള്‍­ക്ക് മു­ന്നോ­ട്ടു നോ­ക്കി കു­ത്തു­ക­ളെ സം­യോ­ജി­പ്പി­ക്കാ­നാ­വി­ല്ല; നി­ങ്ങള്‍­ക്കു പി­ന്നോ­ട്ടു നോ­ക്കി മാ­ത്ര­മേ അവ­യെ യോ­ജി­പ്പി­ക്കാ­നാ­വൂ. അതു­കൊ­ണ്ട് ഭാ­വി­യില്‍ കു­ത്തു­കള്‍ തമ്മില്‍ എങ്ങ­നെ­യോ സം­യോ­ജി­പ്പി­ക്ക­പ്പെ­ടും എന്ന് വി­ശ്വ­സി­ക്കേ­ണ്ടി വരും. നി­ങ്ങള്‍ എന്തി­ലെ­ങ്കി­ലും വി­ശ്വ­സി­ക്ക­ണം - നി­ങ്ങ­ളു­ടെ ഉള്‍­വി­ളി­യെ, വി­ധി­യെ, ജീ­വി­ത­ത്തെ, കര്‍­മ്മ­ത്തെ, എന്തി­നെ­യെ­ങ്കി­ലും. ഈ സമീ­പ­നം എന്നെ ഒരി­ക്ക­ലും നി­രാ­ശ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല, ഇതാ­ണ് എന്റെ ജീ­വി­ത­ത്തില്‍ എല്ലാ വ്യ­ത്യാ­സ­വും ഉണ്ടാ­ക്കി­യ­ത്.
എ­ന്റെ രണ്ടാ­മ­ത്തെ കഥ പ്ര­ണ­യ­ത്തെ­യും നഷ്ട­ത്തെ­യും കു­റി­ച്ചാ­ണ്.
­ഞാന്‍ ഭാ­ഗ്യ­വാ­നാ­യി­രു­ന്നു-എന്താ­ണ് ഞാന്‍ ചെ­യ്യാ­നി­ഷ്ട­പ്പെ­ടു­ന്ന­ത് എന്ന് എനി­ക്ക് ജീ­വി­ത­ത്തി­ന്റെ തു­ട­ക്ക­ത്തില്‍­ത്ത­ന്നെ കണ്ടെ­ത്താന്‍ കഴി­ഞ്ഞു. എനി­ക്ക് 20 വയ­സ്സു­ള്ള­പ്പോള്‍ എന്റെ മാ­താ­പി­താ­ക്ക­ളു­ടെ ഗരാ­ജില്‍ വോ­സും ഞാ­നും ആ­പ്പിള്‍ തു­ട­ങ്ങി. ഞങ്ങള്‍ കഠി­ന­മാ­യി പരി­ശ്ര­മി­ച്ചു, പത്തു വര്‍­ഷം കൊ­ണ്ട് ഒരു ഗരാ­ജില്‍ ഞങ്ങള്‍ രണ്ടു­പേ­രും എന്ന അവ­സ്ഥ­യില്‍ നി­ന്നും ആപ്പിള്‍ 4000 ജീ­വ­ന­ക്കാ­രു­ള്ള ഒരു 2 ബി­ല്യണ്‍ ഡോ­ളര്‍ കമ്പ­നി­യാ­യി. ഇതി­നു ഒരു വര്‍­ഷം മുന്‍­പ് ഞങ്ങ­ളു­ടെ ഏറ്റ­വും നല്ല സൃ­ഷ്ടി - മാ­ക്കി­ന്റോ­ഷ് - ഞങ്ങള്‍ റി­ലീ­സ് ചെ­യ്തി­രു­ന്നു, എനി­ക്ക് 30 വയ­സ്സ് ആയ­തേ­യു­ള്ളൂ. അങ്ങ­നെ­യി­രി­ക്കേ എന്നെ ആപ്പി­ളില്‍ നി­ന്നും പറ­ഞ്ഞു­വി­ട്ടു. നി­ങ്ങള്‍ തു­ട­ങ്ങിയ കമ്പ­നി­യില്‍ നി­ന്നും നി­ങ്ങ­ളെ എങ്ങ­നെ പറ­ഞ്ഞു­വി­ടാന്‍ കഴി­യും? ആപ്പിള്‍ വലു­താ­യ­പ്പോള്‍ എന്നോ­ടൊ­പ്പം കമ്പ­നി വളര്‍­ത്താന്‍ എനി­ക്ക് വള­രെ കഴി­വു­റ്റ­യാള്‍ എന്നു തോ­ന്നി­യൊ­രാ­ളെ ഞങ്ങള്‍ ജോ­ലി­യ്ക്കെ­ടു­ത്തു, ഒരു വര്‍­ഷ­ത്തോ­ളം കാ­ര്യ­ങ്ങള്‍ നന്നാ­യി നട­ന്നു. പക്ഷേ പി­ന്നാ­ലെ ഭാ­വി­യെ­പ്പ­റ്റി­യു­ള്ള ഞങ്ങ­ളു­ടെ സങ്കല്‍‌­പ്പ­ങ്ങള്‍ വെ­വ്വേ­റെ­യാ­കാന്‍ തു­ട­ങ്ങി, പി­ന്നാ­ലെ ഞങ്ങള്‍ തമ്മില്‍ തെ­റ്റി. ഞങ്ങള്‍ തമ്മില്‍ തെ­റ്റി­യ­പ്പോള്‍ കമ്പ­നി ഡയ­റ­ക്റ്റര്‍ ബോര്‍­ഡ് അദ്ദേ­ഹ­ത്തി­ന്റെ പക്ഷം പി­ടി­ച്ചു. അങ്ങ­നെ 30 വയ­സ്സില്‍ ഞാന്‍ പു­റ­ത്താ­യി. അതും പൊ­തു­ജ­ന­മ­ദ്ധ്യ­ത്തില്‍ വി­ളം­ബ­രം ചെ­യ്തു­കൊ­ണ്ട് പു­റ­ത്താ­യി. എന്റെ യൌ­വ­ന­ത്തി­ന്റെ ഏക ലക്ഷ്യം എന്താ­യി­രു­ന്നോ, അത് നഷ്ട­മാ­യി. അതെ­ന്നെ തകര്‍­ത്തു­ക­ള­ഞ്ഞു­.

ഏതാ­നും മാ­സ­ങ്ങ­ളോ­ളം എനി­ക്ക് ഇനി എന്തു­ചെ­യ്യ­ണം എന്ന­റി­യി­ല്ലാ­യി­രു­ന്നു. സം­രം­ഭ­ക­രു­ടെ മുന്‍‌­ത­ല­മു­റ­യെ ഞാന്‍ നി­രാ­ശ­പ്പെ­ടു­ത്തി എന്ന് എനി­ക്കു തോ­ന്നി - ബാ­റ്റണ്‍ എനി­ക്കു കൈ­മാ­റി­യ­പ്പോള്‍ ഞാന്‍ അതു താ­ഴെ­യി­ട്ടു­ക­ള­ഞ്ഞെ­ന്ന് തോ­ന്നി. ഞാന്‍ ഡേ­വി­ഡ് പക്കാര്‍­ഡ്, ബോ­ബ് നൈ­സ് എന്നി­വ­രെ­ക്ക­ണ്ടു, ഇത്ര­യും മോ­ശ­മാ­യി കാ­ര്യ­ങ്ങള്‍ നാ­ശ­മാ­ക്കി­യ­തി­നു അവ­രോ­ട് മാ­പ്പു­പ­റ­ഞ്ഞു. ഞാന്‍ പൊ­തു­ജ­ന­മ­ദ്ധ്യ­ത്തില്‍ വള­രെ പ്ര­ത്യ­ക്ഷ­മായ ഒരു പരാ­ജ­യ­മാ­യി­രു­ന്നു, സി­ലി­ക്കണ്‍ വാ­ലി­യില്‍ നി­ന്നും ഓടി­പ്പോ­ക­ണം എന്നു­പോ­ലും എനി­ക്കു തോ­ന്നി. പക്ഷേ പതു­ക്കെ എനി­ക്ക് ഒരു കാ­ര്യം ബോ­ധ്യ­മാ­കാന്‍ തു­ട­ങ്ങി - ഞാന്‍ ചെ­യ്യു­ന്ന­തെ­ന്തോ, അതി­നെ ഞാന്‍ അപ്പോ­ഴും വള­രെ പ്ര­ണ­യി­ച്ചു. ആപ്പി­ളില്‍ സം­ഭ­വി­ച്ച കാ­ര്യ­ങ്ങള്‍ ഈ വസ്തു­ത­യെ തെ­ല്ലും മാ­റ്റി­യി­ല്ല. ഞാന്‍ തി­ര­സ്ക­രി­ക്ക­പ്പെ­ട്ടു, പക്ഷേ അപ്പോ­ഴും ഞാന്‍ പ്ര­ണ­യ­ത്തി­ലാ­ണ്. അങ്ങ­നെ ഞാന്‍ വീ­ണ്ടും തു­ട­ങ്ങാന്‍ തീ­രു­മാ­നി­ച്ചു­.
ആ­പ്പി­ളില്‍ നി­ന്നും പറ­ഞ്ഞു­വി­ട്ട­ത് എന്റെ ജീ­വി­ത­ത്തില്‍ സം­ഭ­വി­ക്കാ­വു­ന്ന ഏറ്റ­വും നല്ല കാ­ര്യ­മാ­യി­രു­ന്നു; അത് അന്നെ­നി­ക്ക് കാ­ണാന്‍ കഴി­ഞ്ഞി­ല്ലെ­ങ്കി­ലും. വി­ജ­യി­യാ­യി­രി­ക്കു­ന്ന­തി­ന്റെ ഭാ­ര­ത്തെ വീ­ണ്ടും എല്ലാ­ത്തി­നെ­ക്കു­റി­ച്ചും അത്ര ഉറ­പ്പി­ല്ലാ­ത്ത ഒരു തു­ട­ക്ക­ക്കാ­ര­നാ­കു­ന്ന­തി­ന്റെ ലാ­ഘ­വം പക­രം­വെ­ച്ചു. എന്റെ ജീ­വി­ത­ത്തി­ലെ ഏറ്റ­വും സൃ­ഷ്ടി­പ­ര­മായ ഒരു കാ­ല­ഘ­ട്ട­ത്തി­ലേ­യ്ക്കു കട­ക്കാന്‍ അതെ­ന്നെ സ്വ­ത­ന്ത്ര­നാ­ക്കി­.
അ­ടു­ത്ത അഞ്ചു­വര്‍­ഷ­ത്തില്‍ ഞാന്‍ NeXT എന്ന ഒരു കമ്പ­നി തു­ട­ങ്ങി, ­പി­ക്സാര്‍ എന്ന മറ്റൊ­രു കമ്പ­നി തു­ട­ങ്ങി, മനോ­ഹ­രി­യായ ഒരു സ്ത്രീ­യു­മാ­യി പ്ര­ണ­യ­ത്തി­ലാ­യി - അവര്‍ പി­ന്നീ­ട് എന്റെ ഭാ­ര്യ­യാ­യി. പി­ക്സാര്‍ റ്റോ­യ് സ്റ്റോ­റി - ലോ­ക­ത്തി­ലെ ആദ്യ­ത്തെ കമ്പ്യൂ­ട്ടര്‍ ആനി­മേ­ഷന്‍ ചല­ച്ചി­ത്രം - നിര്‍­മ്മി­ച്ചു, ഇന്ന് ലോ­ക­ത്തി­ലെ ഏറ്റ­വും വി­ജ­യ­ക­ര­മായ ആനി­മേ­ഷന്‍ സ്റ്റു­ഡി­യോ ആണ് പി­ക്സാര്‍. ഒരു ആശ്ച­ര്യ­ക­ര­മായ സം­ഭ­വ­ഗ­തി­യില്‍, ആപ്പിള്‍ നെ­ക്സ്റ്റി­നെ വാ­ങ്ങി, ഞാന്‍ ആപ്പി­ളില്‍ തി­രി­ച്ചെ­ത്തി, നെ­ക്സ്റ്റില്‍ ഞങ്ങള്‍ വി­ക­സി­പ്പി­ച്ച സാ­ങ്കേ­തിക വി­ദ്യ ആപ്പി­ളി­ന്റെ തി­രി­ച്ചു­വ­ര­വി­ന്റെ കാ­മ്പാ­യി. ലോ­റീ­നും ഞാ­നും സന്തു­ഷ്ട കു­ടും­ബ­ജീ­വി­തം നയി­ക്കു­ന്നു­.
എ­ന്നെ ആപ്പി­ളില്‍ നി­ന്നും പറ­ഞ്ഞു­വി­ട്ടി­രു­ന്നി­ല്ലെ­ങ്കില്‍ ഇവ­യൊ­ന്നും നട­ക്കു­മാ­യി­രു­ന്നി­ല്ലെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. ഒരു­പാ­ട് കയ്പ്പു­ള്ള ഒരു മരു­ന്നാ­യി­രു­ന്നു അത്, പക്ഷേ രോ­ഗി­ക്ക് അതാ­വ­ശ്യ­മാ­യി­രു­ന്നെ­ന്നു തോ­ന്നു­ന്നു. ചി­ല­പ്പോള്‍ ജീ­വി­തം ഒരു ചു­റ്റി­ക­യെ­ടു­ത്ത് നി­ങ്ങ­ളു­ടെ തല­യ്ക്ക­ടി­ക്കും. പ്ര­തീ­ക്ഷ കൈ­വി­ട­രു­ത്. എനി­ക്കു തോ­ന്നു­ന്ന­ത് എന്നെ മു­ന്നോ­ട്ടു നയി­ച്ച ഒരേ­യൊ­രു കാ­ര്യം ഞാന്‍ ചെ­യ്ത­തെ­ന്തോ അതി­നെ ഞാന്‍ സ്നേ­ഹി­ച്ചി­രു­ന്നു എന്നാ­ണ്. നി­ങ്ങള്‍ എന്താ­ണ് പ്ര­ണ­യി­ക്കു­ന്ന­ത് എന്നു കണ്ടെ­ത്ത­ണം. ഇത് നി­ങ്ങ­ളു­ടെ കാ­മു­ക­രെ എന്ന­തു­പോ­ലെ നി­ങ്ങ­ളു­ടെ ജോ­ലി­യി­ലും പ്ര­ധാ­ന­മാ­ണ്. നി­ങ്ങ­ളു­ടെ ജോ­ലി നി­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഒരു വലിയ ഭാ­ഗം നി­റ­യ്ക്കു­ന്നു, അതില്‍ സന്തു­ഷ്ട­നാ­കാ­നു­ള്ള ഒരേ­യൊ­രു മാര്‍­ഗ്ഗം നി­ങ്ങള്‍ മഹ­ത്തായ ജോ­ലി­യെ­ന്ന് വി­ശ്വ­സി­ക്കു­ന്ന ജോ­ലി ചെ­യ്യുക എന്ന­താ­ണ്. മഹ­ത്താ­യ­ത് എന്തെ­ങ്കി­ലും ചെ­യ്യാ­നു­ള്ള ഒരേ­യൊ­രു വഴി നി­ങ്ങള്‍ ചെ­യ്യു­ന്ന­തി­നെ സ്നേ­ഹി­ക്കുക എന്ന­താ­ണ്. നി­ങ്ങള്‍ അത് ഇതു­വ­രെ കണ്ടെ­ത്തി­യി­ല്ലെ­ങ്കില്‍, തി­ര­ഞ്ഞു­കൊ­ണ്ടേ­യി­രി­ക്കൂ. അതു­വ­രെ ഒരി­ട­ത്ത് ഉറ­ച്ചു­നില്‍­ക്ക­രു­ത്. ഹൃ­ദ­യ­ത്തി­ന്റെ എല്ലാ കാ­ര്യ­ങ്ങ­ളെ­യും എന്ന­തു­പോ­ലെ, നി­ങ്ങള്‍ അതു കണ്ടെ­ത്തു­മ്പോള്‍ നി­ങ്ങള്‍ തി­രി­ച്ച­റി­യും. ഏതു ബന്ധ­ത്തി­ലെ­യും എന്ന­തു­പോ­ലെ, വര്‍­ഷ­ങ്ങള്‍ കഴി­യും തോ­റും അത് കൂ­ടു­തല്‍ കൂ­ടു­തല്‍ നന്നാ­യി വരും. അതു­കൊ­ണ്ട് അതു കണ്ടെ­ത്തു­ന്ന­തു വരെ തി­ര­ഞ്ഞു­കൊ­ണ്ടി­രി­ക്കൂ, അതു­വ­രെ ഒരി­ട­ത്ത് ഉറ­ഞ്ഞു­പോ­ക­രു­ത്.
എ­ന്റെ മൂ­ന്നാ­മ­ത്തെ കഥ മര­ണ­ത്തെ­ക്കു­റി­ച്ചാ­ണ്
എ­നി­ക്കു 17 വയ­സ്സാ­യി­രു­ന്ന­പ്പോള്‍, ഞാന്‍ ഏക­ദേ­ശം ഇതു­പോ­ലു­ള്ള ഒരു വാ­ച­കം വാ­യി­ച്ചു: “നി­ങ്ങള്‍ ഓരോ ദി­വ­സ­വും അത് നി­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ലെ അവ­സാന ദി­ന­മാ­ണെ­ന്നു ചി­ന്തി­ച്ച് ജീ­വി­ച്ചാല്‍, ഒരു ദി­വ­സം നി­ങ്ങള്‍ തീര്‍­ച്ച­യാ­യും ശരി­യാ­യി­രി­ക്കും­”. ഈ വാ­ച­കം എന്നില്‍ പതി­ച്ചു, അന്നു­മു­തല്‍, കഴി­ഞ്ഞ 33 വര്‍­ഷ­ക്കാ­ലം, എന്നും രാ­വി­ലെ കണ്ണാ­ടി­യില്‍ നോ­ക്കി ഞാന്‍ ചോ­ദി­ക്കു­ന്ന­ത് “ഇ­ന്ന് എന്റെ ജീ­വി­ത­ത്തി­ലെ അന്ത്യ­ദി­ന­മാ­ണെ­ങ്കില്‍, ഇന്ന് ഞാന്‍ ചെ­യ്യാന്‍ പോ­കു­ന്ന­ത് ചെ­യ്യാന്‍ ഞാന്‍ ആഗ്ര­ഹി­ക്കു­മോ­?” എപ്പോ­ഴൊ­ക്കെ ആ ഉത്ത­രം ദി­വ­സ­ങ്ങ­ളോ­ളം തു­ടര്‍­ച്ച­യാ­യി “ഇ­ല്ല” എന്നാ­യി­രു­ന്നു­വോ, അപ്പോ­ഴൊ­ക്കെ ഞാന്‍ എന്തെ­ങ്കി­ലും മാ­റ്റം വരു­ത്ത­ണം എന്ന് ഞാ­ന­റി­ഞ്ഞു­.

താ­മ­സി­ക്കാ­തെ ഞാന്‍ മരി­ക്കും എന്ന അറി­വ് ജീ­വി­ത­ത്തി­ലെ ഏറ്റ­വും വലിയ തീ­രു­മാ­ന­ങ്ങള്‍ എടു­ക്കു­വാന്‍ ഞാന്‍ ഉപ­യോ­ഗി­ച്ച ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട പണി­യാ­യു­ധ­മാ­ണ്. മര­ണ­ത്തി­ന്റെ മു­ന്നില്‍ ഏക­ദേ­ശം എല്ലാം തന്നെ - എല്ലാ ബാ­ഹ്യ­പ്ര­തീ­ക്ഷ­ക­ളും, എല്ലാ അഭി­മാ­ന­വും, പരാ­ജ­യ­ത്തോ­ടു­ള്ള എല്ലാ വൈ­ക്ല­ബ്യ­വും- എല്ലാം ഇല്ലാ­താ­കു­ന്നു, യഥാര്‍­ത്ഥ­ത്തില്‍ പ്രാ­ധാ­ന്യ­മു­ള്ളവ മാ­ത്രം അവ­ശേ­ഷി­ക്കു­ന്നു. നി­ങ്ങള്‍ മരി­ക്കാന്‍ പോ­കു­ന്നു എന്ന് ഓര്‍­ക്കു­ന്ന­താ­ണ് നി­ങ്ങള്‍­ക്ക് എന്തോ നഷ്ട­പ്പെ­ടാ­നു­ണ്ട് എന്ന ചി­ന്ത­യു­ടെ കെ­ണി­യില്‍ നി­ന്നും രക്ഷ­പെ­ടാന്‍ എനി­ക്ക­റി­യാ­വു­ന്ന ഏറ്റ­വും നല്ല മാര്‍­ഗ്ഗം. നി­ങ്ങള്‍ അപ്പോള്‍­ത്ത­ന്നെ നഗ്ന­നാ­ണ്. നി­ങ്ങ­ളു­ടെ ഹൃ­ദ­യം പറ­യു­ന്ന­ത് കേള്‍­ക്കാ­തി­രി­ക്കാന്‍ ഒരു കാ­ര­ണ­വു­മി­ല്ല.
ഏ­ക­ദേ­ശം ഒരു വര്‍­ഷ­ത്തി­നു മുന്‍­പ് ഞാന്‍ കാന്‍­സര്‍ ബാ­ധി­ത­നാ­ണെ­ന്ന് കണ്ടെ­ത്തി. രാ­വി­ലെ 7.30-നു എനി­ക്കൊ­രു സ്കാന്‍ നട­ത്തി, അത് എന്റെ പാന്‍‌­ക്രി­യാ­സില്‍ ഒരു വളര്‍­ച്ച വ്യ­ക്ത­മാ­യി കാ­ണി­ച്ചു. പാന്‍‌­ക്രി­യാ­സ് എന്താ­ണെ­ന്നു പോ­ലും എനി­ക്ക­റി­യി­ല്ലാ­യി­രു­ന്നു. ഇത് മി­ക്ക­വാ­റും ചി­ക­ത്സി­ച്ചു മാ­റ്റാന്‍ കഴി­യാ­ത്ത വി­ധ­ത്തി­ലു­ള്ള ഒരു കാന്‍­സ­റാ­ണെ­ന്നും, മൂ­ന്നു­മു­തല്‍ ആറു വരെ മാ­സ­മേ എനി­ക്കി­നി ജീ­വി­ക്കാന്‍ കഴി­യൂ എന്നും ഡോ­ക്ടര്‍ പറ­ഞ്ഞു. വീ­ട്ടില്‍­ച്ചെ­ന്ന് എന്റെ കാ­ര്യ­ങ്ങള്‍ ചി­ട്ട­പ്പെ­ടു­ത്താന്‍ ഡോ­ക്ടര്‍ ഉപ­ദേ­ശി­ച്ചു, മരി­ക്കാന്‍ തയ്യാ­റെ­ടു­ക്കൂ എന്ന­തി­നു ഡോ­ക്ടര്‍­മാര്‍ പറ­യു­ന്ന കോ­ഡാ­ണ് ഇത്. അതി­ന്റെ അര്‍­ത്ഥം അടു­ത്ത പത്തു­കൊ­ല്ലം കൊ­ണ്ട് നി­ങ്ങ­ളു­ടെ മക്കള്‍­ക്ക് നി­ങ്ങള്‍ പറ­ഞ്ഞു­കൊ­ടു­ക്കാ­നു­ദ്ദേ­ശി­ച്ച­തെ­ല്ലാം അടു­ത്ത ഏതാ­നും മാ­സ­ങ്ങള്‍ കൊ­ണ്ട് പറ­ഞ്ഞു­കൊ­ടു­ക്ക­ണം എന്നാ­ണ്. അതി­ന്റെ അര്‍­ത്ഥം എല്ലാ കാ­ര്യ­ങ്ങ­ളും തീര്‍­ത്തു­വെ­ച്ച് നി­ങ്ങ­ളു­ടെ കു­ടും­ബ­ത്തി­നു കാ­ര്യ­ങ്ങള്‍ ഏറ്റ­വും എളു­പ്പ­മാ­ക്ക­ണം എന്നാ­ണ്, അതി­ന്റെ അര്‍­ത്ഥം നി­ങ്ങ­ളു­ടെ വി­ട­പ­റ­യ­ലു­കള്‍ പറ­ഞ്ഞു­തീര്‍­ക്കൂ എന്നാ­ണ്.
ആ രോ­ഗ­നിര്‍­ണ്ണ­യ­വു­മാ­യി ഞാന്‍ ദി­വ­സം മു­ഴു­വന്‍ ജീ­വി­ച്ചു. അന്ന് വൈ­കു­ന്നേ­രം എനി­ക്ക് ഒരു ബയോ­പ്സി നട­ത്തി, അതില്‍ അവര്‍ ഒരു എന്‍­ഡോ­സ്കോ­പ്പ് എന്റെ തൊ­ണ്ട­യി­ലൂ­ടെ, എന്റെ വയ­റ്റി­ലൂ­ടെ, എന്റെ കു­ട­ലു­ക­ളി­ലേ­യ്ക്കു കട­ത്തി, എന്റെ പാന്‍‌­ക്രി­യാ­സില്‍ ഒരു സൂ­ചി കട­ത്തി റ്റ്യൂ­മ­റി­ന്റെ ഏതാ­നും കോ­ശ­ങ്ങ­ളെ പു­റ­ത്തെ­ടു­ത്തു. എന്നെ മയ­ക്കി­ക്കി­ട­ത്തി­യി­രു­ന്നു, പക്ഷേ അവി­ടെ ഉണ്ടാ­യി­രു­ന്ന എന്റെ ഭാ­ര്യ പറ­ഞ്ഞ­ത്, എന്റെ കോ­ശ­ങ്ങ­ളെ മൈ­ക്രോ­സ്കോ­പ്പി­ലൂ­ടെ വീ­ക്ഷി­ച്ച­പ്പോള്‍ ഡോ­ക്ടര്‍­മാര്‍ കര­ഞ്ഞു, കാ­ര­ണം ഒരു ശസ്ത്ര­ക്രി­യ­കൊ­ണ്ട് സു­ഖ­പ്പെ­ടു­ത്താ­വു­ന്ന തരം വള­രെ വി­ര­ള­മായ കാന്‍­സ­റാ­യി­രു­ന്നു അത് എന്നാ­ണ്. ആ ശസ്ത്ര­ക്രിയ നട­ത്തി, ഇപ്പോള്‍ ഞാന്‍ സു­ഖ­മാ­യി ഇരി­ക്കു­ന്നു­.
­മ­ര­ണ­ത്തെ മു­ഖാ­മു­ഖം കാ­ണു­ന്ന­തി­നു ഞാന്‍ ഏറ്റ­വും അടു­ത്തെ­ത്തി­യ­ത് ഇതാ­യി­രു­ന്നു, അടു­ത്ത ഏതാ­നും ദശ­ക­ങ്ങ­ളില്‍ ഞാന്‍ മര­ണ­ത്തി­നു ഏറ്റ­വും അടു­ത്തെ­ത്തി­യ­ത് ഇതാ­യി­രി­ക്കും എന്നു ഞാന്‍ പ്ര­തീ­ക്ഷി­ക്കു­ന്നു. ഇതി­ലൂ­ടെ ജീ­വി­ച്ച­തി­ലൂ­ടെ, മര­ണം പ്ര­യോ­ജ­ന­മു­ള്ള­തെ­ങ്കി­ലും പൂര്‍­ണ്ണ­മാ­യും ഒരു ബൌ­ദ്ധിക ആശ­യ­മാ­കു­ന്ന­തി­നെ­ക്കാള്‍ എനി­ക്കു നി­ങ്ങ­ളോ­ട് ഇങ്ങ­നെ പറ­യാന്‍ കഴി­യും­:
ആര്‍­ക്കും മരി­ക്കാന്‍ ഇഷ്ട­മി­ല്ല. സ്വര്‍­ഗ്ഗ­ത്തില്‍ പോ­ക­ണം എന്നാ­ഗ്ര­ഹി­ക്കു­ന്ന­വര്‍­ക്കു പോ­ലും അവി­ടെ എത്താന്‍ വേ­ണ്ടി മരി­ക്കാന്‍ വയ്യ. എങ്കി­ലും മര­ണം നമ്മ­ളെ­ല്ലാം പങ്കു­വെ­യ്ക്കു­ന്ന ലക്ഷ്യ­സ്ഥാ­ന­മാ­ണ്. ആരും മര­ണ­ത്തെ രക്ഷ­പെ­ട്ടി­ട്ടി­ല്ല. അത് അങ്ങ­നെ­ത­ന്നെ­യാ­യി­രി­ക്ക­ണം, കാ­ര­ണം മി­ക്ക­വാ­റും ജീ­വി­ത­ത്തി­ന്റെ ഏറ്റ­വും നല്ല കണ്ടു­പി­ടി­ത്ത­മാ­യി­രി­ക്കും മര­ണം. അത് ജീ­വി­ത­ത്തി­ന്റെ ചെ­യ്ഞ്ച് ഏജ­ന്റാ­ണ്. അത് പു­തി­യ­തി­നു വഴി­യു­ണ്ടാ­ക്കാന്‍ പഴ­യ­തി­നെ നീ­ക്കു­ന്നു. ഇന്ന് പു­തി­യ­ത് നി­ങ്ങ­ളാ­ണ്. പക്ഷേ ഇന്നില്‍­നി­ന്നും വി­ദൂ­ര­മ­ല്ലാ­ത്ത ഒരു ദി­വ­സം, നി­ങ്ങള്‍­ക്കും പ്രാ­യ­മാ­കും, നി­ങ്ങ­ളും നീ­ക്കം ചെ­യ്യ­പ്പെ­ടും. അല്പം നാ­ട­കീ­യ­മാ­യ­തി­നു ക്ഷ­മി­ക്കൂ, പക്ഷേ അതാ­ണു സത്യം­.
­നി­ങ്ങ­ളു­ടെ സമ­യം പരി­മി­ത­മാ­ണ്, അതു­കൊ­ണ്ട് മറ്റൊ­രാ­ളു­ടെ ജീ­വി­തം ജീ­വി­ച്ച് സമ­യം നഷ്ട­പ്പെ­ടു­ത്ത­രു­ത്. ഡോ­ഗ്മ­ക­ളില്‍ കു­രു­ങ്ങി­ക്കി­ട­ക്ക­രു­ത് - അതാ­യ­ത് മറ്റു­ള്ള­വ­രു­ടെ ചി­ന്ത­ക­ളു­ടെ ഫല­വു­മാ­യി ജീ­വി­ച്ചു തീര്‍­ക്ക­രു­ത്. മറ്റു­ള്ള­വ­രു­ടെ അഭി­പ്രാ­യ­ങ്ങ­ളു­ടെ ഒച്ച­കള്‍ നി­ങ്ങ­ളു­ടെ ഉള്‍­ശ­ബ്ദ­ത്തെ മു­ക്കി­ക്ക­ള­യാന്‍ സമ്മ­തി­ക്ക­രു­ത്. ഏറ്റ­വും പ്ര­ധാ­ന­മാ­യി, നി­ങ്ങ­ളു­ടെ ഹൃ­ദ­യ­ത്തെ­യും ഉള്‍‌­വി­ളി­യെ­യും പി­ന്തു­ട­രാ­നു­ള്ള ധൈ­ര്യം കാ­ണി­ക്കൂ. അവ­യ്ക്ക് എങ്ങ­നെ­യോ ഇപ്പൊ­ഴേ അറി­യാം, നി­ങ്ങള്‍­ക്ക് സത്യ­സ­ന്ധ­മാ­യി എന്താ­ക­ണ­മെ­ന്ന്. മറ്റെ­ല്ലാം അപ്ര­ധാ­ന­മാ­ണ്.
­ഞാന്‍ ചെ­റു­പ്പ­മാ­യി­രു­ന്ന­പ്പോള്‍, ദ് ഹോള്‍ എര്‍­ത്ത് കാ­റ്റ­ലോ­ഗ് എന്ന ഒരു പ്ര­സി­ദ്ധീ­ക­ര­ണ­മു­ണ്ടാ­യി­രു­ന്നു, എന്റെ തല­മു­റ­യു­ടെ ബൈ­ബി­ളു­ക­ളില്‍ ഒന്നാ­യി­രു­ന്നു അത്. ഇവി­ടെ­നി­ന്നും അധി­കം അക­ലെ­യ­ല്ലാ­ത്ത മെന്‍‌­ലോ­പാര്‍­ക്കി­ലെ, സ്റ്റു­വാര്‍­ട്ട് ബ്രാന്‍­ഡ് എന്ന­യാ­ളാ­ണ് അതു നട­ത്തി­യ­ത്. അദ്ദേ­ഹം തന്റെ കാ­വ്യാ­ത്മ­ക­ത­കൊ­ണ്ട് ആ പു­സ്ത­ക­ത്തി­നു ജീ­വന്‍ കൊ­ടു­ത്തു. ഇത് 1960-കളു­ടെ അവ­സാ­ന­മാ­യി­രു­ന്നു, പേ­ഴ്സ­ണല്‍ കമ്പ്യൂ­ട്ട­റു­കള്‍­ക്കും ഡി­.­റ്റി­.­പി­.­യ്ക്കും മുന്‍­പ്, അതു­കൊ­ണ്ട് ആ പു­സ്ത­കം നിര്‍­മ്മി­ച്ച­ത് ടൈ­പ്പ് റൈ­റ്റ­റു­കള്‍ കൊ­ണ്ടും, കത്രി­ക­കള്‍ കൊ­ണ്ടും, പോ­ള­റോ­യി­ഡ് കാ­മ­റ­കള്‍ കൊ­ണ്ടു­മാ­യി­രു­ന്നു. ഗൂ­ഗ്ലി­ന്റെ അച്ച­ടി­രൂ­പം പോ­ലെ­യാ­യി­രു­ന്നു അത്, അതും ഗൂ­ഗ്ല് വരു­ന്ന­തി­നു 35 വര്‍­ഷം മുന്‍­പ്. ഉഗ്രന്‍ ആശ­യ­ങ്ങള്‍ കൊ­ണ്ടും നല്ല കഥ­കള്‍ കൊ­ണ്ടും നി­റ­ഞ്ഞു­ക­വി­ഞ്ഞ അത് ആദര്‍­ശാ­ത്മ­ക­മാ­യി­രു­ന്നു­.
­സ്റ്റു­വാര്‍­ട്ടും അദ്ദേ­ഹ­ത്തി­ന്റെ ടീ­മും ഹോള്‍ എര്‍­ത്ത് കാ­റ്റ­ലോ­ഗി­ന്റെ പല ഇഷ്യൂ­കള്‍ പു­റ­ത്തി­റ­ക്കി, ആ സീ­രീ­സ് അതി­ന്റെ ഉപ­യു­ക്തത പൂര്‍­ത്തി­യാ­ക്കി­യ­പ്പോള്‍, അവര്‍ ഒരു അവ­സാന ഇഷ്യു പു­റ­ത്തി­റ­ക്കി. 1970-കളു­ടെ മദ്ധ്യ­ത്തി­ലാ­യി­രു­ന്നു അത്, എനി­ക്ക് അന്നു നി­ങ്ങ­ളു­ടെ പ്രാ­യ­മാ­യി­രു­ന്നു. ആ പു­സ്ത­ക­ത്തി­ന്റെ പിന്‍‌­ച­ട്ട­യില്‍ ഒരു ഗ്രാ­മീ­ണ­പാ­ത­യു­ടെ പ്ര­ഭാ­ത­ചി­ത്ര­മു­ണ്ടാ­യി­രു­ന്നു, നി­ങ്ങള്‍ സാ­ഹ­സി­ക­നാ­ണെ­ങ്കില്‍ നട­ന്നു­പോ­കു­ന്ന റോ­ഡു­ക­ളില്‍ ഒന്നി­ന്റെ ചി­ത്രം. അതി­നു താ­ഴെ ഈ വാ­ക്കു­ക­ളും: “വി­ശ­പ്പു­ള്ള­വ­നാ­യി­രി­ക്കൂ. വി­ഡ്ഢി­യാ­യി­രി­ക്കൂ­”. അതാ­യി­രു­ന്നു അച്ച­ടി നിര്‍­ത്തു­മ്പോള്‍ അവ­രു­ടെ അവ­സാന സന്ദേ­ശം. വി­ശ­പ്പു­ള്ള­വ­നാ­യി­രി­ക്കൂ, വി­ഡ്ഢി­യാ­യി­രി­ക്കൂ. ഞാന്‍ എന്നും എനി­ക്കു തന്നെ അത് ആശം­സി­ച്ചി­രു­ന്നു. ഇപ്പോള്‍, നി­ങ്ങള്‍ ഒരു പു­തിയ ജീ­വി­തം തു­ട­ങ്ങാന്‍ ബി­രു­ദ­ധാ­രി­ക­ളാ­കു­മ്പോള്‍, ഞാന്‍ അത് നി­ങ്ങള്‍­ക്കും ആശം­സി­ക്കു­ന്നു­.
­നി­ങ്ങള്‍­ക്ക് വള­രെ നന്ദി­.
(­സ്റ്റീ­വ് ജോ­ബ്സ് 2011 ഒക്ടോ­ബര്‍ 5-നു മരി­ച്ചു­)
­പ­രി­ഭാ­ഷ: ഫ്രാന്‍­സി­സ് സി­മി നസ­റേ­ത്ത്